കലോത്സവത്തില്‍ എ ഗ്രേഡ് നേടി മടക്കം; ട്രെയിന്‍ യാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കാല്‍ വിരല്‍ നഷ്ടമായി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നേട്ടം സ്വന്തമാക്കിയ സന്തോഷത്തില്‍ ട്രെയിനില്‍ കയറിയ പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫൈസലിന് അപകടത്തില്‍ കാലിന് പരിക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നേട്ടം സ്വന്തമാക്കിയ സന്തോഷത്തില്‍ ട്രെയിനില്‍ കയറിയ പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫൈസലിന് അപകടത്തില്‍ കാലിന് പരിക്ക്. വട്ടപ്പാട്ട് മത്സരത്തില്‍ ടീം എ ഗ്രേഡ് നേടിയ സന്തോഷത്തില്‍ ട്രെയിനില്‍ കയറിയ മുഹമ്മദ് ഫൈസല്‍ സീറ്റ് കിട്ടാത്തതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം വാതിലില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ജനറല്‍ കംപാര്‍ട്‌മെന്റിലെ നിന്നുതിരിയാനിടമില്ലാത്ത തിരക്ക് കണ്ടപ്പോള്‍ വാതിലില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. അപകടത്തില്‍ മുഹമ്മദ് ഫൈസലിന്റെ ഇടതുകാലിന്റെ പെരുവിരലാണ് നഷ്ടമായത്.

ശനിയാഴ്ച രാത്രി വൈകി അവസാനിച്ച മത്സരത്തിനു ശേഷം ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് ഫൈസലും കൂട്ടുകാരും നാട്ടിലേക്കു മടങ്ങിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30നു ട്രെയിന്‍ കൊല്ലം മണ്‍റോതുരുത്തില്‍ എത്തിയപ്പോഴായിരുന്നു അപകടം. സീറ്റ് കിട്ടാത്തതിനാല്‍ ഫൈസലും കൂട്ടുകാരും വാതിലിനടുത്തായിരുന്നു. കാല്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങിയതാകാമെന്ന് അധ്യാപകന്‍ വിപി അബൂബക്കര്‍ പറഞ്ഞു.

കായംകുളം ജനറല്‍ ആശുപത്രിയിലെ പ്രഥമചികിത്സയ്ക്കുശേഷം ഫൈസലിനെ ആലുവ രാജഗിരി ആശുപത്രിയിലും തുടര്‍ന്നു കൊച്ചി സ്‌പെഷലിസ്റ്റ്‌സ് ആശുപത്രിയിലുമെത്തിച്ചു. ഇടതുകാലിലെ ചതഞ്ഞരഞ്ഞ പെരുവിരല്‍ ശസ്ത്രക്രിയയില്‍ മുറിച്ചുമാറ്റി. വലതുകാലിന്റെ 3 ചെറുവിരലുകള്‍ക്കും പരിക്കുണ്ട്. പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് ഫൈസല്‍. വട്ടപ്പാട്ട് മത്സരത്തില്‍ 'മണവാളന്‍' റോളാണ് മുഹമ്മദ് ഫൈസല്‍ കൈകാര്യം ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com