നഴ്‌സറിയില്‍നിന്ന് രണ്ടര വയസുകാരന്‍ തനിച്ച് വീട്ടില്‍ എത്തി; പരാതിയുമായി രക്ഷിതാക്കള്‍

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: നഴ്‌സറിയില്‍നിന്ന് രണ്ടര വയസുകാരന്‍ തനിച്ച് വീട്ടില്‍ എത്തിയതില്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍. തിരുവനന്തപുരം കാക്കാമൂലയിലെ സോര്‍ഹില്‍ ലുതേറന്‍ എന്ന സ്ഥാപനത്തിനെതിരെയാണ് രക്ഷിതാക്കളുടെ പരാതി. സംഭവത്തില്‍ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാക്കാമൂല കുളങ്ങര 'സുഷസ്സില്‍' ജി.അര്‍ച്ചനസുധീഷ് ദമ്പതികളുടെ മകനാണ് നഴ്‌സറിയില്‍നിന്ന് അധികൃതര്‍ അറിയാതെ പുറത്തിറങ്ങി വീട്ടിലെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നഴ്‌സറിയില്‍ 30 കുട്ടികളും അധ്യാപികമാര്‍ ഉള്‍പ്പെടെ 4 പേരുമാണുള്ളത്. 3 പേര്‍ സമീപത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നതിനാല്‍ ഒരു അധ്യാപിക മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. മുതിര്‍ന്ന കുട്ടികളെ ശുചിമുറിയിലേക്കു വിട്ട സമയത്താണ് രണ്ടേകാല്‍ വയസ്സുകാരന്‍ പുറത്തേക്കിറങ്ങിയത്.

പ്രതീകാത്മക ചിത്രം
മുന്നില്‍ കടുവയും പുലിയും; മറ്റൊരു മോഴയെ കൂട്ടുപിടിച്ച് ബേലൂര്‍ മഖ്‌ന, നാലാം ദിവസവും ദൗത്യം തുടരും

നഴ്‌സറിയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള വീട്ടിലേക്ക് വിജനമായ റോഡിലൂടെ രണ്ടര വയസുകാരന്‍ ഒറ്റയ്ക്ക് നടന്നെത്തി. വീട്ടിലേക്ക് കരഞ്ഞെത്തിയ കുട്ടിയെ കണ്ട രക്ഷിതാക്കള്‍ പരിഭ്രാന്തരായി. സ്‌കൂളിലേക്ക് വിളിച്ച് വിവരം അറിയിച്ചപ്പോഴാണ് സ്‌കൂള്‍ അധികൃതരും കുട്ടിയെ കാണാതായെന്നറിയുന്നത്. അധ്യാപകരുടെ ഭാഗത്ത് തെറ്റു പറ്റിയെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com