'അരി മുഴുവന്‍ മോദിയുടേത്, പിണറായി വിജയന്റെതായി ഒരു മണി പോലും ഇല്ല'

കേരളത്തില്‍ കൊടുക്കുന്ന മുഴുവന്‍ അരിയും മോദിയുടേതാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
George Kurian
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
Updated on
1 min read

കൊച്ചി: കേരളത്തില്‍ കൊടുക്കുന്ന മുഴുവന്‍ അരിയും മോദിയുടേതാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഒരു മണി പോലും പിണറായി വിജയന്റെ അരിയല്ല. ഇനി ഇത് മുഴുവന്‍ വിളിച്ചു പറയേണ്ടിവരുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഓണക്കാലത്ത് ടൈഡ് ഓവര്‍ വിഹിതത്തിന്റെ വിലയായ കിലോഗ്രാമിന് 8.30 രൂപയ്ക്ക് അരി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടും ഒരു മണി അരി പോലും അധികമായി നല്‍കാന്‍ കേന്ദ്രം തയാറായില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

George Kurian
നെഹ്രു ട്രോഫി വള്ളംകളി; 30ന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാധകം

സംസ്ഥാനത്ത് നല്‍കുന്ന അരി മുഴുവന്‍ തങ്ങളുടെതാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ ഒരു മണിപോലും പിണറായി വിജയന്റെതായി ഇല്ല. സംസ്ഥാന സര്‍ക്കാര്‍ പറയുന്നതുപോലെ എപ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇതു പറയുന്നില്ല. ജനങ്ങളുടെ അവകാശാമായതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പറയാതിരിക്കുന്നത്. ഈ അവസരത്തില്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരോട് താന്‍ അഭ്യര്‍ഥിക്കുകയാണ്; ഇത് ദിവസവും പറയണം എന്നതാണ്. കേരളത്തില്‍ നടക്കുന്ന എല്ലാ വികസനപ്രവര്‍ത്തനവും കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണമായ പണത്തിലും സഹകരണത്തിലുമാണ്. കേന്ദ്രം ഒരുതരത്തിലും കേരളത്തെ അവഗണിക്കുന്നില്ലെന്നും കുര്യന്‍ പറഞ്ഞു.

George Kurian
അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു, സുഹൃത്തിനായി തിരച്ചില്‍

സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതിനെയും കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതിനെയും അംഗീകരിക്കണമെന്നും കുര്യന്‍ പറഞ്ഞു, ഉത്സ അവസരത്തിലെങ്കിലും അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുകയും ജനങ്ങളുടെ മനസിലെ ശോഭ കെടുത്താതിരിക്കുകയും വേണമെന്ന് കുര്യന്‍ പറഞ്ഞു.

Summary

Union Minister George Kurian has stated that all the rice distributed in Kerala belongs to Modi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com