'പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു, മറ്റൊരു വിവാഹം നിശ്ചയിച്ചതിന്റെ പക'; പ്രതികള്‍ കുറ്റം സമ്മതിച്ചതായി റൂറല്‍ എസ്പി 

 മകളുടെ കല്യാണ ദിവസം വര്‍ക്കല കല്ലമ്പലം വടശേരിക്കോണം സ്വദേശി രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്‍പ
തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപ മാധ്യമങ്ങളോട്
തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപ മാധ്യമങ്ങളോട്
Updated on
1 min read

തിരുവനന്തപുരം:  മകളുടെ കല്യാണ ദിവസം വര്‍ക്കല കല്ലമ്പലം വടശേരിക്കോണം സ്വദേശി രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്‍പ. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പ്രതികളില്‍ ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതെ വന്നതോടെ, പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഡി ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു.

മൊഴി ശരിയാണെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ അന്വേഷണം വേണ്ടതുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. പ്രതികള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായാണ് പ്രാഥമിക വിവരം. മറ്റൊരു വിവാഹം നിശ്ചയിച്ചതിന്റെ ദേഷ്യത്തില്‍ പെണ്‍കുട്ടിയുമായി ഇവര്‍ ബഹളം വെച്ചു. ഇത് കേട്ടുവന്ന കുട്ടിയുടെ അച്ഛനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നുവെന്നും ഡി ശില്‍പ പറഞ്ഞു.  

ജിഷ്ണു, സഹോദരന്‍ ജിജിന്‍, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരാണ് രാത്രി ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്. വിവാഹ തലേന്നത്തെ സത്കാരം കഴിഞ്ഞ് ആളുകള്‍ പോയ സമയത്താണ് ഇവര്‍ വീട്ടിലെത്തിയത്. പെണ്‍കുട്ടിയുമായി തര്‍ക്കത്തിലേര്‍പ്പെട്ട യുവാക്കള്‍ രാജുവിനെ ആക്രമിക്കുകയായിരുന്നു. ജിജിന്‍ എന്ന യുവാവ് മണ്‍വെട്ടി കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.ഗുരുതരമായി പരിക്കേറ്റ രാജു തല്‍ക്ഷണം മരിച്ചു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെടാന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com