'രഹസ്യമായി ആരെയും കാണാന്‍ പോയിട്ടില്ല; വര്‍ഗീയത പറയരുതെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്'

വ്യക്തിപരമായ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. വ്യക്തിപരമായി എല്ലാവര്‍ക്കും നമ്മളെ ഇഷ്ടമാകണം എന്നില്ലെന്നും അദ്ദേഹം പറഞ്ഞു
vd satheesan
വിഡി സതീശന്‍
Updated on
1 min read

കൊച്ചി: ഒരു സമുദായ നേതാവിനെ കാണില്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഒരു സമുദായ നേതാവിനെയും കാണാന്‍ രഹസ്യമായിട്ട് പോയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്ട്രീയ നേതൃത്വം എല്ലാവരുമായി ആശയവിനിമയം നടത്തുന്നതില്‍ തെറ്റില്ലെന്നും കേരളത്തിലെ സമുദായ നേതാക്കള്‍ മുഴുവന്‍ വര്‍ഗീയ വാദികളല്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരെ പറയുന്ന ഒരാള്‍ സമുദായനേതാക്കളെ കാണുന്നതില്‍ എന്താണ് തെറ്റെന്നും വിഡി സതീശന്‍ പറഞ്ഞു.

vd satheesan
പട്ടാമ്പിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിനുകള്‍ വൈകിയോടുന്നു

മതങ്ങളുടെയും സമുദായങ്ങളുടെയും പേരില്‍ ആളുകള്‍ ഒന്നിച്ചു പോകണമെന്നും തമ്മില്‍ ഭിന്നിക്കരുതെന്നാണ് ആഗ്രഹമെന്നും വിഡി സതീശന്‍ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. വ്യക്തിപരമായി എല്ലാവര്‍ക്കും നമ്മളെ ഇഷ്ടമാകണം എന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയ്ക്ക് എതിരെ നിലപാട് പറയാന്‍ പ്രതിപക്ഷ നേതാവിന് ഒരു യോഗ്യതയുമില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രതികരണത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍.

'പെരുന്നയില്‍ പലപ്രാവശ്യം പോയിട്ടുണ്ട് പ്രതിപക്ഷ നേതാവായ സമയത്തും പോയിട്ടുണ്ട്. എല്ലാ സമുദായ നേതാക്കളെയും കാണുന്ന ആളാണ്. രഹസ്യമായി ഒരു സമുദായ നേതാവിനെയും കാണാന്‍ പോയിട്ടില്ല' -വി.ഡി. സതീശന്‍ പറഞ്ഞു. അടുത്തിടെ പങ്കെടുത്ത സമുദായ സംഘടനകളുടെ പരിപാടികളുടെ വിശദാംശങ്ങളും പ്രതിപക്ഷനേതാവ് പങ്കുവച്ചു. വ്യക്തിപരമായി തന്നെ വിമര്‍ശിക്കുന്നതില്‍ എതിരല്ലെന്നും താന്‍ വിമര്‍ശനത്തിനു അതീതനാണെന്നു കരുതുന്നില്ലെന്നും പറഞ്ഞ പ്രതിപക്ഷനേതാവ് തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്തുമെന്നും പറഞ്ഞു.

vd satheesan
തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും; കേരളത്തിന് രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ്

എസ്എന്‍ഡിപിയുമായുള്ള ഐക്യത്തിന് എന്‍എസ്എസിന് താല്‍പര്യമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. 'ഞങ്ങള്‍ക്ക് പാര്‍ലമെന്ററി മോഹമൊന്നുമില്ല. യുദ്ധം ചെയ്യാന്‍ ഒന്നുമല്ല ഞങ്ങള്‍ ഒരുമിക്കുന്നത്. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് പ്രസിഡന്റില്ലേ അവിടെ. എല്ലാം സതീശന്‍ ചാടിക്കയറി പറയുന്നത് എന്തിനാണ്? പ്രസിഡന്റിനെ നോക്കുകുത്തിയാക്കി എല്ലാത്തിനും അഭിപ്രായം പറയുകയാണ്' ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

വര്‍ഗീയതയ്ക്ക് എതിരെ നിലപാട് പറയാന്‍ പ്രതിപക്ഷ നേതാവിന് യാതൊരു യോഗ്യതയുമില്ല. വലിയ തത്വം പറയുന്നവര്‍ സഭാ സിനഡ് നടന്നപ്പോള്‍ അവിടെ പോയി അവരുടെ കാലില്‍ വീണു. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങരുതെന്ന് പറഞ്ഞ അദ്ദേഹം എങ്ങോട്ടാ പോയതെന്നും ജി സുകുമാരന്‍ നായര്‍ ചോദിച്ചു.

Summary

VD Satheesan against g sukumaran nair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com