ആലുവ പാലസില്‍ മുഖ്യമന്ത്രിക്ക് കനത്ത കാവല്‍; ഒന്നരകിലോ മീറ്റര്‍ അകലെ പെണ്‍കുട്ടിക്ക് പീഡനം; പൊലീസ് നോക്കുകുത്തിയെന്ന് വിഡി സതീശന്‍

ആലുവയിലെ സംഭവങ്ങള്‍ കേരളത്തിലാവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗൗരവമായ നിലപാട് ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് സ്വീകരിക്കേണ്ടി വരും.
വിഡി സതീശന്‍/ ഫയല്‍
വിഡി സതീശന്‍/ ഫയല്‍
Updated on
1 min read

കൊച്ചി: കേരളത്തിലെ പൊലീസ് നോക്കുകുത്തിയായി മാറിയെന്നും ഇതിന്റെ ഉത്തരവാദിത്വം മുഴുവന്‍ മുഖ്യമന്ത്രിക്കാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആലുവയിലേത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. സംസ്ഥാനത്തെ നിരീക്ഷണ സംവിധാനം പൂര്‍ണപരാജയപ്പെട്ടെന്നും മാസങ്ങള്‍ക്കിടെയാണ് ആലുവയില്‍ രണ്ടാമത്തെ ക്രൂരത ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. 

ആലുവയില്‍ നേരത്തെയുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസിന്റെ അനാസ്ഥ ഗൗരവമായി ചൂണ്ടിക്കാണിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. പൊലീസ് പട്രോളിങ് നടത്താന്‍ പോലും തയ്യാറാവുന്നില്ല. പട്രോളിങ്ങിനെ കുറിച്ച് ചോദിക്കുമ്പോള്‍ ആവശ്യമായ ഫോഴ്‌സ് ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഇവിടെ മുഖ്യമന്ത്രി ഇന്നലെ താമസിച്ചിരുന്ന ആലുവ പാലസ് മുഴുവന്‍ പൊലീസ് ബന്തവസായിരുന്നു. അവിടെ നിന്ന് ഒന്നരകിലോമീറ്റര്‍ അകലെയാണ് ഈ സംഭവം ഉണ്ടായതെന്നത് നമ്മളെ ലജ്ജിപ്പിക്കേണ്ടതാണ്. ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ ഒറ്റപ്പെട്ട സംഭവമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ പൊലീസിനെ നിര്‍വീര്യമായിക്കൊണ്ടിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

പൊലീസിന്റെ വീര്യം തകര്‍ത്തതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും സതീശന്‍ പറഞ്ഞു. ആലുവയിലെ സംഭവങ്ങള്‍ കേരളത്തിലാവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗൗരവമായ നിലപാട് ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് സ്വീകരിക്കേണ്ടി വരും. സ്ത്രീകളേയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ പരാജയം സമ്മതിച്ച് പിന്‍മാറണം. ഇന്നലെയുണ്ടായ സംഭവത്തില്‍ മഴ പെയ്യുന്നത് കണ്ട് ജനല്‍ തുറന്നപ്പോഴാണ് സുകുമാരന്‍ എന്നയാള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. അദ്ദേഹം കരച്ചില്‍കേട്ട് പുറത്തിറങ്ങി തിരച്ചില്‍ നടത്തിയതുകൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com