'ഇതൊക്കെ ഉണ്ടാക്കിയ കാശ് പി സി ജോര്‍ജിന്റെ കുടുംബത്തുനിന്നാണോ?', ഷോണ്‍ ജോര്‍ജിനെ പരിഹസിച്ച് വിനായകന്‍

ഈരാറ്റുപേട്ടയില്‍ പി സി ജോര്‍ജ് നടപ്പാക്കി എന്ന് പറയുന്ന വികസനം പൊതുജനങ്ങളുടെ നികുതിപണം കൊണ്ടാണെന്നാണ് വിനായകന്റെ പോസ്റ്റിലെ ഉള്ളടക്കം
'ഇതൊക്കെ ഉണ്ടാക്കിയ കാശ് പി സി ജോര്‍ജിന്റെ കുടുംബത്തുനിന്നാണോ?', ഷോണ്‍ ജോര്‍ജിനെ പരിഹസിച്ച് വിനായകന്‍
Updated on
1 min read

കൊച്ചി: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശക്കേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി സി ജോര്‍ജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ മകന്‍ ഷോണ്‍ ജോര്‍ജിനെ പരിഹസിച്ച് നടന്‍ വിനായകന്‍. ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും നടപ്പാക്കിയ വികസനങ്ങളുടെ അവകാശം ഏറ്റെടുക്കാന്‍ പി സി ജോര്‍ജിന് എന്താണ് അവകാശം എന്ന നിലയിലാണ് വിനാകന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിനായകന്‍ ഇത്തരം ഒരു ചോദ്യം ഉയര്‍ത്തുന്നത്.

ഈരാറ്റുപേട്ടയില്‍ പി സി ജോര്‍ജ് നടപ്പാക്കി എന്ന് പറയുന്ന വികസനം പൊതുജനങ്ങളുടെ നികുതിപണം കൊണ്ടാണെന്നാണ് വിനായകന്റെ പോസ്റ്റിലെ ഉള്ളടക്കം. ഇതില്‍ അവകാശം വാദം ഉന്നയിക്കാന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് പി സി ജോര്‍ജിന്റെ സ്വകാര്യ സ്വത്തില്‍ നിന്ന് ഉപയോഗിച്ചതല്ലെന്നും വിനായകന്‍ പറയുന്നു. നികുതി പണം എന്നതില്‍ മുസ്ലീം വിശ്വാസികളുടെ പങ്കും ഉള്‍പ്പെടുന്നുണ്ടെന്നും വിനായകന്‍ പറയുന്നു.

Actor Vinayakan
വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് Facebook

ഈരാറ്റുപേട്ടയിലെ സിഐ ഓഫീസ് പി സി ജോര്‍ജ് ഉണ്ടാക്കിയതാണ്. പി സി ജോര്‍ജിന് ഹാജരാകേണ്ട ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി പി സി ജോര്‍ജ് ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ടയില്‍ ഇന്ന് കാണുന്നതെല്ലാം പി സി ജോര്‍ജ് ഉണ്ടാക്കിയതാണ്. പി സി ജോര്‍ജ് യു ഡി എഫില്‍ ഉള്ള സമയത്ത് ലീഗിന്റെ എതിര്‍പ്പിനെ അവഗണിച്ച് ഉണ്ടാക്കിയതാണ് ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി എന്നുമായിരുന്നു ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം.

അതേസമയം, പൊലീസിന് പിടികൊടുക്കാതെ കോടതിയില്‍ കീഴടങ്ങിയ ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റു പേട്ട മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് പി സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. പാല സബ് ജയിലിലേക്കയക്കാതെയാണ് ജോര്‍ജിനെ മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇവിടെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാകും ജോര്‍ജിനെ പ്രിസണ്‍ സെല്ലിലേക്ക് മാറ്റണോ അതോ ജയിലിലേക്കെത്തിക്കണോ എന്ന കാര്യത്തില്‍ തീരുമാനിക്കുകയുള്ളു. മാര്‍ച്ച് 10 വരെ രണ്ടാഴ്ചത്തേക്കാണ് പി സി ജോര്‍ജിനെ റിമാന്‍ഡില്‍ വിട്ടത്. വൈകീട്ട് ആറുമണിവരെ പൊലീസ് കസ്റ്റഡിയിലായിരുന്ന പി സി ജോര്‍ജിനെ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com