'കേന്ദ്രത്തിൽ ഒരു പ്രൊഫഷണൽ സംവിധാനമുണ്ട്; കേരളവും അതിലേക്ക് മാറണം'

വിഴിഞ്ഞം തുറമുഖം കേരളത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം മാറ്റം കൊണ്ടുവരുമെന്ന കാര്യത്തില്‍ സംശയമില്ല
madhu s nair
മധു എസ് നായർ ചിത്രം: ടി പി സൂരജ്/ എക്സ്പ്രസ്
Updated on
1 min read

കൊച്ചി: വിഴിഞ്ഞം തുറമുഖം കേരളത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം മാറ്റം കൊണ്ടുവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സിഎംഡി മധു എസ് നായര്‍. തുറമുഖം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ, ധാരാളം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. ഒരു കപ്പല്‍ശാല നമുക്ക് നിര്‍മ്മിക്കാനാകും. എന്നാല്‍ അത് പ്രവര്‍ത്തനക്ഷമമാക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് മധു എസ് നായര്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുറമുഖ പരിസ്ഥിതി വ്യവസ്ഥയ്ക്കുള്ളിലാണ് ഒരു കപ്പല്‍ശാല വരേണ്ടത്. കടല്‍ഭിത്തി അടക്കം ഉണ്ടായിരിക്കണം. അതേസമയം കൊച്ചിയില്‍ കപ്പല്‍ശാല തുറമുഖത്തിനുള്ളിലാണ്. വിഴിഞ്ഞം തുറമുഖത്തിനുള്ളില്‍ കപ്പല്‍ശാലയ്ക്ക് സാധ്യതയില്ലെന്നും മധു എസ് നായര്‍ പറഞ്ഞു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഒരു ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി ഉണ്ട്. ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തും. കേന്ദ്രത്തിന്റെ സാഗര്‍മാല പദ്ധതിക്ക് കീഴില്‍ കേരള സര്‍ക്കാര്‍ മാരിടൈം ക്ലസ്റ്റര്‍ വികസിപ്പിക്കണം.

പൊതു അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി ചെലവഴിക്കാന്‍ പണമില്ലെന്ന് പ്രാരാബ്ദം പറയുന്നതിന് പകരം കേരള സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത് അനാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്ക്കുക എന്നതാണ്. കാര്യക്ഷമമല്ലാത്ത പല കാര്യങ്ങളും നമ്മള്‍ ചെയ്യുന്നുണ്ടെന്നെന്നാണ് താന്‍ കരുതുന്നത്. സാമ്പത്തിക ഭദ്രത ഉണ്ടാക്കേണ്ടത് അനിവാര്യതയാണെന്ന് നമുക്ക് ബോധ്യമുണ്ടാകേണ്ടതുണ്ട്. കേരള മാതൃകയില്‍ നാമെല്ലാവരും അഭിമാനിക്കുന്നു, എന്നാല്‍ സമ്പത്ത് സൃഷ്ടിക്കുന്നതിന് ഉചിതമായ മാറ്റങ്ങള്‍ ഉണ്ടാകണം.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ പ്രൊഫഷണലിസം കൊണ്ടുവരേണ്ടതുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇതിന് ഉദാഹരണമാണ്. എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് താന്‍ അഭിപ്രായപ്പെടുന്നില്ല. എന്നാല്‍ അവിടെ ഒരു പ്രൊഫഷണല്‍ സംവിധാനമുണ്ട്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ നിലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വലിയ അവസരങ്ങളുണ്ട്. നമ്മുടെ വ്യവസായ പാര്‍ക്കുകളും എസ്റ്റേറ്റുകളും മറ്റാരോ നടത്തുന്ന ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസ് മാത്രമാകരുതെന്ന് മധു എസ് നായര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com