

ആലപ്പുഴ: കായംകുളത്ത് ക്ഷേമപെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമമെന്ന് ആരോപണം. 80 വയസ് കഴിഞ്ഞവരുടെ പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ വീട്ടിലെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കപ്പം വന്ന സഹകരണ ബാങ്ക് ജീവനക്കാരൻ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് യുഡിഎഫിന്റെ ആരോപണം.
കായംകുളം മണ്ഡലത്തിൽ 77-ാം നമ്പർ ബുത്തിലെ ചേരാവള്ളി തോപ്പിൽ വീട്ടിലാണ് സംഭവം. വോട്ട് ചെയ്യിക്കാനായി എത്തിയ ഉദ്യോഗസ്ഥർക്കൊപ്പമാണ് സഹകരണ ബാങ്ക് ജീവനക്കാരനും ഇവിടേക്ക് എത്തിയത്. ഇതിന്റെ വീഡിയോയും യുഡിഎഫ് പുറത്തുവിട്ടിട്ടുണ്ട്. "രണ്ടു മാസത്തെ പെൻഷനാണിത്.
സർക്കാർ അധികാരത്തിൽ വന്നാൽ അടുത്ത മാസം മുതൽ പെൻഷൻ 2,500 രൂപയാണ്' എന്ന് പെൻഷൻ കൈമാറിയ ശേഷം സഹകരണ ബാങ്ക് ജീവനക്കാരൻ വയോധികയോട് പറയുന്നു. ബുധനാഴ്ച കളക്ടറെ നേരിൽകണ്ട് പരാതി നൽകുമെന്ന് യുഡിഎഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി നേതാക്കൾ അറിയിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates