പെണ്‍കുഞ്ഞുണ്ടായത് ഭാര്യയുടെ കുറ്റം, ക്രൂര മര്‍ദനം; അങ്കമാലിയില്‍ ഭര്‍ത്താവിനെതിരെ കേസ്

പെണ്‍കുഞ്ഞ് പിറന്നതിന് ശേഷം നാല് വര്‍ഷത്തോളം യുവതി കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങി
Woman tortured by husband for giving birth to a girl child in Angamaly Case registerd
Woman tortured by husband for giving birth to a girl child in Angamaly Case registerd
Updated on
1 min read

കൊച്ചി: അങ്കമാലിയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് യുവതിക്ക് ഭര്‍ത്താവിന്റെ പീഡനം. പെണ്‍കുട്ടിയുണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. ഭാര്യയുടെ പരാതിയില്‍ അങ്കമാലി പൊലീസ് കേസെടുത്തു.

Woman tortured by husband for giving birth to a girl child in Angamaly Case registerd
മഴക്കെടുതി, മലപ്പുറം വഴിക്കടവ് മേഖലയിലും വന്‍ നാശം, അന്തര്‍ സംസ്ഥാന ഗതാഗതത്തെയും ബാധിച്ചു

29 കാരിയാണ് പരാതി നല്‍കിയത്. 2020 ലായിരുന്നു ഇരുവരുടെയും വിവാഹം. ഒരുവര്‍ഷത്തോളം പ്രശ്‌നങ്ങളില്ലാതെ പോയെങ്കിലും പെണ്‍കുഞ്ഞ് പിറന്നതിന് ശേഷം നാല് വര്‍ഷത്തോളം യുവതി കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങി വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദനത്തിന് ഇരയാക്കിയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ചികിത്സയ്ക്കായി എത്തിയപ്പോള്‍ ആശുപത്രി ജീവനക്കാര്‍ക്ക് തോന്നിയ സംശയങ്ങളാണ് വിവരം പുറത്തറിയാന്‍ ഇടയാക്കിയത്. പിന്നാലെ യുവതി പൊലീസിന് പരാതി നല്‍കുകയായിരുന്നു.

Woman tortured by husband for giving birth to a girl child in Angamaly Case registerd
കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതി തമിഴ്‌നാട്ടില്‍ നിന്നും പിടിയില്‍

ഗാര്‍ഹിക പീഡനത്തിന് അപ്പുറത്ത് ജനിച്ച കുട്ടി പെണ്‍കുഞ്ഞാണെന്ന് ആരോപിച്ചായിരുന്നു പീഡനം എന്നാണ് പരാതിയില്‍ പറയുന്നത്. 2021 ജൂണ്‍ മുതല്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് യുവതിയുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ആരോപിക്കുന്നത്. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

Summary

Woman tortured by husband for giving birth to a girl child in Angamaly Case registerd.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com