ഭൂരിപക്ഷവും രാഹുല്‍ അനുകൂലികള്‍; വിഡി സതീശന് എതിരായ സൈബര്‍ ആക്രമണത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു

സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ കൈകാര്യം ചെയ്തിരുന്നത് സോഷ്യല്‍ മീഡിയ കമ്മിറ്റി ആയിരുന്നു.
Youth Congress social media committee dissolved
യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു
Updated on
1 min read

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനുനേരെയുള്ള സൈബര്‍ ആക്രമണണത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ട് ദേശീയ നേതൃത്വം. പുതിയ കമ്മിറ്റിയെ ഉടന്‍ നിയമിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ മനു ജെയിന്‍ പറഞ്ഞു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ കൈകാര്യം ചെയ്തിരുന്നത് സോഷ്യല്‍ മീഡിയ കമ്മിറ്റി ആയിരുന്നു.

Youth Congress social media committee dissolved
'പിണറായി മനസ്സില്‍ അയ്യപ്പ ഭക്തന്‍; ശബരിമലയില്‍ വരുന്നവരില്‍ 90 ശതമാനവും മാര്‍ക്‌സിസ്റ്റുകാര്‍'

12 പേരടങ്ങിയ സോഷ്യല്‍ മീഡിയ കമ്മിറ്റിയില്‍ കൂടുതല്‍ പേരും രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരായിരുന്നു. രാഹുല്‍ അനുകൂല പോസ്റ്റുകള്‍ വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുന്നത് ഇവരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി പിരിച്ചുവിട്ടതെന്നാണ് വിവരം. ഇവര്‍ തന്നെയാണ് പ്രതിപക്ഷ നേതാവിന് എതിരായ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നുമാണ് കണ്ടെത്തല്‍. വിഡി സതീശനെതിരായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Youth Congress social media committee dissolved
സ്ത്രീകള്‍ക്കെതിരെ അപവാദ പ്രചാരണത്തിന് തുടക്കം കുറിച്ച ആളാണ് എംവി ഗോവിന്ദന്‍; എന്നെ പഠിപ്പിക്കാന്‍ വരണ്ട; വിഡി സതീശന്‍

രാഹുലിന് എതിരായ ലൈംഗികാരോപണങ്ങളില്‍ സതീശന്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെയാണ് അധിക്ഷേപങ്ങളും പരിഹാസങ്ങളും വ്യാപകമായത്. തനിക്കു നേരെയുള്ള കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തിനെതിരെ സതീശന്‍ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. 25 വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും നേതൃത്വത്തിനു മുന്‍പാകെ സതീശന്‍ കൈമാറിയിരുന്നു.

Summary

Youth Congress social media committee dissolved

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

E P  Jayarajan
Bibin George and Dharmajan Bolgatty
'Children should not have Instagram or YouTube'; Malaysia sets age limit for social media; 24 crore fine for violating the law
Lucknow Influencer Found Dead
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com