അങ്കമാലി അതിരൂപത ഭൂമി ഇടപാട്;  കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരായ കേസ് ഇന്ന് കോടതിയിൽ 

എറണാകുളം സ്വദേശി പാപ്പച്ചൻ ആണ് ഹർജി നൽകിയത്. അതിരൂപതാ പ്രൊക്യുറേറ്ററായിരുന്ന ഫാ. ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരുൾപ്പെടെ 27 പേരെ പ്രതിയാക്കി കേസെടുക്കണമെന്നാണ് ആവശ്യം.
അങ്കമാലി അതിരൂപത ഭൂമി ഇടപാട്;  കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരായ കേസ് ഇന്ന് കോടതിയിൽ 
Updated on
1 min read

കൊച്ചി: സിറോമലബാർ സഭയുടെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട സംഭവത്തിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരായ കേസ് ഇന്ന് എറണാകുളം ചീഫ് ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരി​ഗണിക്കും. എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപ്പന നടത്തിയത് വഴി കോടികളുടെ നഷ്ടമുണ്ടാക്കിയതിൽ ആലഞ്ചേരി ഉൾപ്പടെയുള്ളവർക്ക് പങ്കുണ്ടെന്നാണ് ഹർജ്ജിക്കാരന്റെ വാ​ദം. 

എറണാകുളം സ്വദേശി പാപ്പച്ചൻ ആണ് ഹർജി നൽകിയത്. അതിരൂപതാ പ്രൊക്യുറേറ്ററായിരുന്ന ഫാ. ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരുൾപ്പെടെ 27 പേരെ പ്രതിയാക്കി കേസെടുക്കണമെന്നാണ് ആവശ്യം.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴു കേസുകൾ നിലവിലുണ്ട്.ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരി അടക്കം 3 പേർക്കെതിരെ കേസെടുക്കാൻ തൃക്കാക്കര കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com