അതിരപ്പിള്ളിയില്‍ സര്‍ക്കാര്‍ 'പണി' തുടങ്ങി; കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു

ജൂലൈ 18ന് മുന്‍പ് സര്‍ക്കാര്‍ പദ്ധതി സ്ഥലത്ത് കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു
അതിരപ്പിള്ളിയില്‍ സര്‍ക്കാര്‍ 'പണി' തുടങ്ങി; കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു
Updated on
1 min read

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. പദ്ധതിക്ക് ലഭിച്ച പാരിസ്ഥിതികാനുമതി നഷ്ടമാകാതിരിക്കാനാണ് സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

ജൂലൈ 18നായിരുന്നു പാരിസ്ഥിതികാനുമതി അവസാനിക്കാനിരുന്നത്. എന്നാല്‍ ജൂലൈ 18ന് മുന്‍പ് സര്‍ക്കാര്‍ പദ്ധതി സ്ഥലത്ത് കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു. ഇവിടേക്ക് വൈദ്യുത ലൈന്‍ വലിക്കുകയും ചെയ്തിട്ടുണ്ട്. 

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച വിവരം സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു. വനം വകുപ്പിനുള്ള നഷ്ടപരിഹാരവും കെഎസ്ഇബി നല്‍കി. അഞ്ചു കോടി രൂപ മുന്‍കൂറായി കെട്ടിവെച്ചതായാണ് സൂചന.

ബുധനാഴ്ച, അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നായിരുന്നു വൈദ്യുത മന്ത്രി എം.എം.മണി നിയമസഭയെ അറിയിച്ചത്. വനഭൂമി വനേതര ഭൂമിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കാര്യം മന്ത്രി സഭയെ അറിയിച്ചിരുന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com