അഭിമുഖത്തില്‍ പറഞ്ഞതെല്ലാം കള്ളം?; വഫയ്ക്ക് ഭര്‍ത്താവ് വിവാഹ മോചന നോട്ടീസ് അയച്ചു

അഭിമുഖത്തില്‍ പറഞ്ഞതെല്ലാം കള്ളം?; വഫയ്ക്ക് ഭര്‍ത്താവ് വിവാഹ മോചന നോട്ടീസ് അയച്ചു
അഭിമുഖത്തില്‍ പറഞ്ഞതെല്ലാം കള്ളം?; വഫയ്ക്ക് ഭര്‍ത്താവ് വിവാഹ മോചന നോട്ടീസ് അയച്ചു
Updated on
1 min read

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട വാഹനാപകട കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം പ്രതിയായ വഫ ഫിറോസിന് ഭര്‍ത്താവ് ഫിറോസ് വിവാഹ മോചന നോട്ടീസ് അയച്ചു. വഫയുടെ സ്വദേശമായ നവായികുളത്തെ മഹല്ല് കമ്മിറ്റിയായ വെള്ളൂര്‍കോണം മുസ്‌ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കള്‍ക്കും വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി സിറാജ് റിപ്പോര്‍ട്ട് ചെയ്തു.

ശ്രീറാം തന്റെ സുഹൃത്താണെന്നും അതില്‍ ഭര്‍ത്താവിന് വിരോധമില്ലെന്നും അപകട ശേഷം ഒരു ചാനലുമായുള്ള അഭിമുഖത്തില്‍ വഫ പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരാണ് തന്നെ പുറത്തിറക്കിയതെന്നും ഭര്‍ത്താവും കുടുംബവും തനിക്കൊപ്പമുണ്ടെന്നും വഫ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായ കാര്യങ്ങലാണ് ഫിറോസ് അയച്ച നോട്ടീസിലുള്ളത്. 

ഇസ്‌ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷ ബന്ധം, തന്റെ വാക്കുകള്‍ മുഖവില്‌ക്കെടുക്കാതെയും പരസ്പരം ആലോചിക്കാതെയും കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കല്‍, അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍, തന്റെ ചെലവില്‍ വാങ്ങിയ കാര്‍ സ്വന്തംപേരില്‍ രജിസ്റ്റര്‍ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകള്‍ നടത്തല്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് ഏഴുപേജുള്ള വക്കീല്‍ നോട്ടീസിലുള്ളത്. വഫയുടെ വഴിവിട്ട ജീവിതരീതികള്‍ ചോദ്യംചെയ്യുന്ന ഘട്ടങ്ങളില്‍, തനിക്ക് കേരളത്തില്‍ ഉന്നതബന്ധങ്ങളുണ്ടെന്നും തന്റെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ പാഠം പഠിപ്പിക്കുമെന്നും പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായും ഫിറോസ് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

കഴിഞ്ഞ ഏഴിന് തിരുവനന്തപുരത്തെത്തിയ ഫിറോസ് വിവാഹമോചനത്തിനുള്ള പ്രാഥമികനടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് മഹല്ല് കമ്മിറ്റി ഓഫിസില്‍ വെള്ളിയാഴ്ചയാണ് ലഭിച്ചത്. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com