അയ്യപ്പജ്യോതി അറിയിപ്പ് കിട്ടിയത് ഇന്നലെ; ആലോചിക്കാന്‍ സമയം കിട്ടിയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

അയ്യപ്പജ്യോതി അറിയിപ്പ് കിട്ടിയത് ഇന്നലെ - ആലോചിക്കാന്‍ സമയം കിട്ടിയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
അയ്യപ്പജ്യോതി അറിയിപ്പ് കിട്ടിയത് ഇന്നലെ; ആലോചിക്കാന്‍ സമയം കിട്ടിയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
Updated on
1 min read

ആലപ്പുഴ: ബിജെപി നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ നിന്ന് ബിഡിജെഎസ് നേതാക്കള്‍ വിട്ടുനിന്നതില്‍ സ്ഥിരീകരണവുമായി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കണമെന്ന് അറിയിപ്പ് കിട്ടിയത് ഇന്നലെ ഉച്ചയ്ക്കാണ്. ഇന്നലെ ഉച്ചയോടെയാണ് ദുബായില്‍ നിന്നും മടങ്ങിയെത്തിയത്. എന്‍ഡിഎയെയോ ബിജെപിയോ നടത്തിയ പരിപാടിയായിരുന്നില്ല അയ്യപ്പ ജ്യോതി. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. അതുകൊണ്ട് ഒരു പാര്‍ട്ടി എന്ന നിലയില്‍ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടി നേതൃത്വം ആലോചിച്ച് തീരുമാനമെടുക്കാന്‍ സമയം കിട്ടാത്ത സാഹചര്യത്തിലാണ് വിട്ടുനിന്നത്.

ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപിയും ബിഡിജെഎസും നേരത്തെതന്നെ നിലപാടുകള്‍ വ്യക്തമാക്കിയതാണ്. വിശ്വാസികള്‍ക്കൊപ്പമാണ് എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. അയ്യപ്പജ്യോതിയുമായി പാര്‍ട്ടിയുടെ താഴെതട്ടിലുള്ള പ്രവര്‍ത്തകരും എസ്എന്‍ഡിപി അംഗങ്ങളും പങ്കെടുത്തിട്ടുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിഡിജെഎസും ബിജെപിയുമായി അഭിപ്രായവിത്യാസം ഇല്ല. അയ്യപ്പജ്യോതി നടത്താന്‍ ബിഡിജെഎസ് ഉള്‍പ്പെട്ട ഘടകകക്ഷികളുടെ യോഗമല്ല തീരുമാനമെടുത്തതെന്നും തുഷാര്‍ പറഞ്ഞു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും അയ്യപ്പജ്യോതിയില്‍ പങ്കെടുത്തിട്ടില്ല എന്നത് കൊണ്ട് എന്‍എസ്എസ് അംഗങ്ങള്‍ അതില്‍ പങ്കെടുത്തില്ലെന്ന് പറയുന്നതുപോലെയാണ് ഇത്. പാര്‍ട്ടിയില്‍ ആലോചന നടത്താത്തത് കൊണ്ട് മാത്രമാണ് സംസ്ഥാന തല നേതാക്കള്‍ പങ്കെടുക്കാതിരുന്നത്. അതേസമയം ഘടകക്ഷി എന്ന നിലയില്‍ ആവശ്യമായ പരിഗണന കിട്ടാത്ത സാഹചര്യത്തിലാണ് ബിഡിജെഎസ് വി്ട്ടുനിന്നത് എന്നതാണ് സൂചന. എന്‍എസ്എസിന് അയ്യപ്പജ്യോതിയില്‍ അമിത പ്രാധാന്യം നല്‍കിയതും ബിഡിജെഎസ് നേതാക്കള്‍ വിട്ടുനില്‍ക്കാന്‍ കാരണമായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com