അവസാനയാളും പടിയിറങ്ങി; കോവിഡിനെ തോല്‍പ്പിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, അണുവിമുക്തമാക്കി ഫയര്‍ ഫോഴ്‌സ്

ചികിത്സയിലായിരുന്ന അവസാനയാളും പടിയിറങ്ങിയതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം അണുവിമുക്തമാക്കി
അവസാനയാളും പടിയിറങ്ങി; കോവിഡിനെ തോല്‍പ്പിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, അണുവിമുക്തമാക്കി ഫയര്‍ ഫോഴ്‌സ്
Updated on
1 min read


കാഞ്ഞങ്ങാട്: ചികിത്സയിലായിരുന്ന അവസാനയാളും പടിയിറങ്ങിയതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം അണുവിമുക്തമാക്കി. കഴിഞ്ഞ ദിവസമാണ് ജില്ല ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന അവസാനയാളും ഫലം നെഗറ്റീവായതോടെ വീട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്ന്  കാഞ്ഞങ്ങാട് ഫയര്‍ സ്‌റ്റേഷനിലെ ഫയര്‍ ആന്റ് റെസ്‌ക്ക്യു ഓഫീസര്‍ കെ.ടി. ചന്ദ്രന്‍, ഹോംഗാര്‍ഡ് ടി.ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സോഡിയം ഹൈപ്പോ ക്ലോറേറ്റ് ഉപയോഗിച്ചാണ് ആശുപത്രി അണുവിമുക്തമാക്കിയത്.

കീമോ തെറാപ്പിയും ആരംഭിച്ചതോട കോവിഡ് കാലത്തും അനേകം രോഗികളാണ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയിരുന്നത്. കോവിഡ് ചികിത്സ ആരംഭിച്ചത് മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ഫയര്‍സ്‌റ്റേഷന്റെ നേത്വത്വത്തില്‍ അണുവിമുക്തമാക്കി വരികയായിരുന്നു. 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുണ്ടായിരുന്ന ജില്ലയായിരുന്നു കാസര്‍കോട്. ഇനി മൂന്നുപേര്‍ മാത്രമാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. 920പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com