ആദിവാസി ഊരില്‍ വോട്ടിങ് യന്ത്രം പരിചയപ്പെടുത്താന്‍ പോയ സബ് കളക്ടര്‍ കാട്ടില്‍ കുടുങ്ങി ; വാഹനത്തിന് സമീപം കാട്ടാനയും, പരിഭ്രാന്തി

ദേവികുളം സബ് കളക്ടര്‍ രേണുരാജും സംഘവുമാണ് കാട്ടില്‍ കുടുങ്ങിയത്
ആദിവാസി ഊരില്‍ വോട്ടിങ് യന്ത്രം പരിചയപ്പെടുത്താന്‍ പോയ സബ് കളക്ടര്‍ കാട്ടില്‍ കുടുങ്ങി ; വാഹനത്തിന് സമീപം കാട്ടാനയും, പരിഭ്രാന്തി
Updated on
1 min read

ഇടുക്കി : ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ, ആദിവാസി ഊരുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പരിചയപ്പെടുത്താന്‍ പോയ സബ് കളക്ടര്‍ കാട്ടില്‍ കുടുങ്ങി. ദേവികുളം സബ് കളക്ടര്‍ രേണുരാജും സംഘവുമാണ് കാട്ടില്‍ കുടുങ്ങിയത്. ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തിയശേഷം വൈകീട്ട് അഞ്ചിന് മൂന്നാറിലേക്ക് പോകുന്ന സമയത്താണ് കാട്ടില്‍ കുടുങ്ങിയത്. 

കനത്ത മഴയെ തുടര്‍ന്ന് ചെളി നിറഞ്ഞതോടെ വാഹനം തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് വാഹനം കയര്‍ ഉപയോഗിച്ച് കെട്ടി വലിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന് സമീപം കാട്ടാനയെത്തി. ഇതോടെ പരിഭ്രാന്തി പരത്തി. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വാഹനം കയറ്റാന്‍ സാധിച്ചത്. 

സബ് കളക്ടര്‍ രേണുരാജ്,  മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി എന്നിവര്‍ അടങ്ങുന്ന സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇടലിപ്പാറക്കുടി, ഷെഡുകുടി, സൊസൈറ്റിക്കുടി, ഗൂഡല്ലാര്‍കുടി, ആണ്ടവന്‍കുടി എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രം പരിചയപ്പെടുത്താനും ആദിാസികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും എത്തിയതായിരുന്നു സംഘം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com