ആദിവാസി കുടുംബത്തിന്റെ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം ചാക്കില്‍ക്കെട്ടി തള്ളി; വെള്ളംകുടി മുട്ടിച്ച് സാമൂഹ്യ വിരുദ്ധര്‍

മനുഷ്യവിസര്‍ജ്യം ചാക്കില്‍ കെട്ടി ആദിവാസി കുടുംബത്തിന്റെ കിണറ്റില്‍ തള്ളിയതായി പരാതി
ആദിവാസി കുടുംബത്തിന്റെ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം ചാക്കില്‍ക്കെട്ടി തള്ളി; വെള്ളംകുടി മുട്ടിച്ച് സാമൂഹ്യ വിരുദ്ധര്‍
Updated on
1 min read

ഇടുക്കി: മനുഷ്യവിസര്‍ജ്യം ചാക്കില്‍ കെട്ടി ആദിവാസി കുടുംബത്തിന്റെ കിണറ്റില്‍ തള്ളിയതായി പരാതി. ചെന്നിനായ്ക്കന്‍ കുടി പാലയ്ക്കല്‍ മിനിയുടെ കിണറ്റിലാണ് സാമൂഹ്യ വിരുദ്ധര്‍ മനുഷ്യവിസര്‍ജ്യം തള്ളിയത്. ഉപ്പുതറ പൊലീസ് കേസെടുത്തു.

കഴിഞ്ഞദിവസമാണ് കിണറ്റില്‍ മനുഷ്യവിസര്‍ജ്യം കലര്‍ന്നതായി ശ്രദ്ധയില്‍പെട്ടത്. വീട്ടില്‍ നിന്നും 70 മീറ്റര്‍ അകലെയുള്ള കിണറില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ചാണ് വീട്ടില്‍ വെള്ളം എത്തിക്കുന്നത്. അയല്‍  വീട്ടുകാര്‍  വെള്ളിയാഴ്ച രാവിലെ ഉപയോഗിക്കാനെടുത്ത വെള്ളത്തിന് ദുര്‍ഗന്ധം  അനുഭവപ്പെട്ടു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കിണര്‍ പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മനുഷ്യവിസര്‍ജ്യം കാണപ്പെട്ടത്.

പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ വെള്ളം  ഉപയോഗിക്കുന്ന കിണറാണിത്. വീട്ടുകാരുടെ പരാതിയില്‍ ഉപ്പുതറ പൊലീസ് കേസെടുത്തു. ബാക്റ്റീരിയയോ, വിഷാംശമോ ഉണ്ടോ എന്നറിയാന്‍ വെള്ളയാംകുടിയിലെ  ലബോര്‍ട്ടറിയില്‍ വെള്ളത്തിന്റെ സാംബിള്‍ എത്തിച്ചെങ്കിലും  ഫീസടക്കാന്‍ മാര്‍ഗം ഇല്ലാത്തതിനാല്‍ പരിശോധന നടന്നില്ല. മനുഷ്യത്വരഹിതമായ പ്രവര്‍ത്തി നടത്തിയരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാണ് മിനിയുടെ ആവശ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com