ആര്‍ക്കും ദേഹാസ്വസ്ഥ്യം ഉണ്ടായിട്ടില്ല; തിരിച്ചിറക്കുന്നത് നിര്‍ബന്ധിച്ച്: പൊലീസിനെതിരെ യുവതികള്‍

ആര്‍ക്കും ദേഹാസ്വസ്ഥ്യം ഉണ്ടായിട്ടില്ല; തിരിച്ചിറക്കുന്നത് നിര്‍ബന്ധിച്ച്: പൊലീസിനെതിരെ യുവതികള്‍

മലകയറാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ശബരിമല കയറാനെത്തി തിരിച്ചിറങ്ങുന്ന യുവതികള്‍
Published on

പമ്പ: മലകയറാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ശബരിമല കയറാനെത്തി തിരിച്ചിറങ്ങുന്ന യുവതികള്‍. മലകയറ്റാമെന്ന് പൊലീസ് ഉറപ്പു തന്നതിനെ തുടര്‍ന്നാണ് തിരിച്ചിറങ്ങുന്നതെന്നും ആര്‍ക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിട്ടില്ലെന്നും യുവതികളിലൊരാളായ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. കനക ദുര്‍ഗയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതുകൊണ്ടാണ് തിരികെയിറക്കിയതെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. 

റസ്റ്റ് റൂമിലേക്ക് എന്നുപറഞ്ഞ് പൊലീസ് തന്ത്രപരമായി മാറ്റാനാണ് ശ്രമിച്ചത്. ഇതിന് മുമ്പ് വന്ന സ്ത്രീകളോടും ഇതുതന്നെയാണ് ചെയ്തത്. പ്രതിഷേധക്കാരെ മാറ്റി തങ്ങള്‍ക്ക് മലകയറാന്‍ വഴിയൊരുക്കണമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധം കനത്തതോടെ ബലം പ്രയോഗിച്ചാണ് യുവതികളെ പൊലീസ് തിരികെയിറക്കിയത്. അപ്പാച്ചിമേടും മരക്കൂട്ടവും പിന്നിട്ട ശേഷമാണ് യുവതികളെ തിരികെയിറക്കിയത്. ക്രമസമാധാന പ്രശ്‌നം കാരണമാണ് തിരികെയിറക്കുന്നത് എന്നാണ് പൊലീസ് വിശദീകരണം. യുവതികളെ വലിച്ചിഴച്ചാണ് പൊലീസ് ആംബുലന്‍സില്‍ കയറ്റിയത്. 

പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും കോഴിക്കോട് കോയിലാണ്ടി സ്വദേശിനി ബിന്ദുവുമാണ് മലകയറാനെത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com