

കൊച്ചി : കൊച്ചി : സീറോ മലബാർസഭയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. വിഷ്ണു റോയി എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ ആദ്യതിയയുടെ സുഹൃത്താണ് ഇയാൾ. ബംഗലൂരുവിൽ നിന്നാണ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കൊച്ചിയിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്.
കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി 25 ലക്ഷത്തിലധികം രൂപ വിവിധ ഘട്ടങ്ങളിലായി കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിന് ൈകമാറിയെന്നും ഈ ഹോട്ടലിൻെറ വെക്കേഷൻ ക്ലബ്ബിലുള്ള അംഗത്വം ഉപയോഗിച്ച് 15ഓളം വൈദികരുടെ നേതൃത്വത്തിൽ അവിടെ രഹസ്യ യോഗം ചേർന്നുവെന്നും തെളിയിക്കുന്ന രേഖയാണ് ആദിത്യൻ കൃത്രിമമായി നിർമിച്ചതെന്നാണ് പൊലീസ് വാദം.
ഈ രേഖ അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്തിനും വൈദികനായ ഫാ.ടോണി കല്ലൂക്കാരനും ഇ-മെയിൽ വഴി അയച്ചുകൊടുക്കുകയായിരുന്നുവെന്നും ഇത് വെച്ചാണ് ജനുവരി ഏഴിന് നടന്ന സിനഡിൽ കർദിനാളിനെതിരെയുള്ള വിവാദത്തിന് തുടക്കം കുറിച്ചതെന്നും പൊലീസ് പറയുന്നു. കേസിൽ അറസ്റ്റിലായ ഗവേഷക വിദ്യാർഥി ആദിത്യൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ടോണി കല്ലൂക്കാരനെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് പ്രതി ചേർക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates