ആലപ്പാട്ടെ കരിമണല്‍ ഖനനം: സര്‍ക്കാരിനും ഐആര്‍ഇയ്ക്കും ഹൈക്കോടതി നോട്ടീസ്

ആലപ്പാട്ടെ കരിമണല്‍ ഖനനം: സര്‍ക്കാരിനും ഐആര്‍ഇയ്ക്കും ഹൈക്കോടതി നോട്ടീസ്
ആലപ്പാട്ടെ കരിമണല്‍ ഖനനം: സര്‍ക്കാരിനും ഐആര്‍ഇയ്ക്കും ഹൈക്കോടതി നോട്ടീസ്
Updated on
1 min read

കൊച്ചി: കൊല്ലം ആലപ്പാട്ടു പഞ്ചായത്തില്‍ ഐആര്‍ഇ നടത്തുന്ന കരിമണല്‍ ഖനനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്. ഐആര്‍ഇക്കും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

ഐആര്‍ഇയുടെ ഖനനത്തെ ചോദ്യം ചെയ്ത് ആലപ്പാട്ട് പഞ്ചായത്ത് ആലുംകടവിലെ കെ.എം. ഹുസൈന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഖനത്തിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് ആലപ്പാട്ടെ പ്രശ്‌നം പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയൈ വച്ചിരുന്നു. 2018 ഫെബ്രുവരിയില്‍ സമിതി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചെങ്കിലും ഇതിലെ ശുപാര്‍ശകള്‍ നടപ്പാക്കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. സമിതിയുടെ പഠനറിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുംവരെ ഐആര്‍ഇയോട് ഖനനം നിര്‍ത്താന്‍ നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

10,000 കുടുംബങ്ങളുണ്ടായിരുന്ന പഞ്ചായത്തില്‍ ഇപ്പോള്‍ 5000 കുടുംബങ്ങളേയുള്ളൂ. തീരം എടുക്കുന്ന കടല്‍ ഇപ്പോള്‍ ഹര്‍ജിക്കാരന്റെ വീടിനടുത്തെത്തിയിട്ടുണ്ട്. തന്റെ വീട്ടിനടത്ത് ഉപ്പിന്റെ അംശം കൂടിയതിനാല്‍ കൃഷി സാധിക്കാതായെന്നും ഹര്‍ജിയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com