

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ ഒരുമിച്ച് ആരംഭിക്കും. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നൽകി. ജൂണ്‍ 24 ന് ബിരുദ ക്ലാസുകളും ജൂണ്‍ 17 ന് ബിരുദാനന്തര ബിരുദ ക്ലാസുകളും ആരംഭിക്കണമെന്നാണു നിര്‍ദേശം.
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും പരീക്ഷാ കലണ്ടര്‍ ഉള്‍പ്പെടെയുള്ളവ ഏകീകരിക്കുന്നതിനു മുന്നോടിയായാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ഒരേദിവസം തന്നെ ക്ലാസുകള്‍ ആരംഭിക്കാനുള്ള തീരുമാനം. മുൻവര്‍ഷങ്ങളില്‍ ബിരുദ പ്രവേശന നടപടികള്‍ ഓഗസ്റ്റ് വരെ നീണ്ടു പോയിരുന്നു. ഇതുമൂലം വിദ്യാര്‍ഥികള്‍ക്ക് അധ്യയന ദിവസം ഏറെ നഷ്ടമായി. അധ്യയന നഷ്ടം ഒഴിവാക്കാനാണ് ജൂണിൽ തന്നെ അധ്യയനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടത്.
ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കാനാണു തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates