എറണാകുളത്ത് നിപ സ്ഥിരീകരിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതം ; ആശങ്കയും ഭീതിയും പരത്തരുതെന്ന് ജില്ലാ കളക്ടര്‍

പനി ബാധിതരായി എത്തുന്ന രോഗികളില്‍ നിപയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്നു തോന്നിയാല്‍ അത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല 
എറണാകുളത്ത് നിപ സ്ഥിരീകരിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതം ; ആശങ്കയും ഭീതിയും പരത്തരുതെന്ന് ജില്ലാ കളക്ടര്‍
Updated on
1 min read

കൊച്ചി : എറണാകുളത്ത് നിപ സ്ഥിരീകരിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടര്‍. സംശയം തോന്നിയാല്‍ സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല

പരിശോധനയുടെ അടിസ്ഥാനത്തില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ജില്ലാ ഭരണകൂടം നല്‍കുന്നതും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതുമാണ്. ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ഭീതിയും പരത്തുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

എറണാകുളത്ത് നിപ സ്ഥിരീകരിച്ചു എന്ന തരത്തില്‍ രാവിലെ മുതല്‍ ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. ഇതോടെ ജനം പരിഭ്രാന്തിയിലായ സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള ഔദ്യോഗികമായി ഇക്കാര്യം നിഷേധിച്ച് രംഗത്തുവന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com