ജീവിച്ചിരിക്കുന്ന എസ് ജാനകിക്ക് അനുശോചനം രേഖപ്പെടുത്തി എസ്എഫ്‌ഐ സമ്മേളനം; അബദ്ധം തിരിച്ചറിയാതെ നേതാക്കളും

എസ് ജാനകിക്ക് അനുശോചനം രേഖപ്പെടുത്തി എസ്എഫ്‌ഐ സമ്മേളനം - അബദ്ധം തിരിച്ചറിയാതെ നേതാക്കളും
ജീവിച്ചിരിക്കുന്ന എസ് ജാനകിക്ക് അനുശോചനം രേഖപ്പെടുത്തി എസ്എഫ്‌ഐ സമ്മേളനം; അബദ്ധം തിരിച്ചറിയാതെ നേതാക്കളും
Updated on
1 min read


നിലമ്പൂര്‍: പ്രശസ്ത ഗായിക എസ് ജാനകിക്ക് അനുശോചനം രേഖപ്പെടുത്തി എസ്എഫ്‌ഐ സമ്മേളനം. എസ്എഫ്‌ഐ നിലമ്പൂര്‍ ഏരിയാ സമ്മേളനത്തിലെ അനുശോചന റിപ്പോര്‍ട്ടിലാണ് മരിച്ചവരുടെ പട്ടികയില്‍ എസ് ജാനകിയുടെ പേര് ഉള്‍പ്പെട്ടത്. അനുശോചന പ്രമേയം തയ്യാറാക്കിയവരുടെ ആശ്രദ്ധയാണ് ഇത്തരമൊരു അബദ്ധം സംഭവിക്കാന്‍ ഇടയായതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

കഴിഞ്ഞ വര്‍ഷം അന്തരിച്ച കലാ സാംസ്‌കാരിക നായകര്‍, പൊതുപ്രവര്‍ത്തകര്‍, പ്രശസ്തരും അല്ലാത്തവരുമായ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം ആദരാഞ്ജലി അര്‍പ്പിച്ച കൂട്ടത്തിലാണ് ജീവിച്ചിരിക്കുന്ന എസ്. ജാനകിയും മരണപ്പെട്ടവരുടെ പട്ടികയില്‍ ഇടംപിടിച്ചത്. എന്നാല്‍ പ്രമേയാവതരണ സമയത്ത് വേദിയില്‍ ഇരുന്ന നേതാക്കള്‍ പോലും അബദ്ധം തിരിച്ചറിഞ്ഞില്ല. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ ജാനകി മരിച്ചുവെന്ന തരത്തില്‍ വലിയ തോതില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്നും, പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവെന്നും ജാനകി പ്രഖ്യാപിച്ചിരുന്നതിന് പിന്നാലെയായിരുന്നു ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. 

1980 കളില്‍ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നുവന്ന ജാനകിയമ്മ തന്റെ വേറിട്ട ശബ്ദത്തിലൂടെ സംഗീത ലോകത്ത് മറ്റൊരു യുഗം സൃഷ്ടിക്കുകയായിരുന്നു. 17 ഭാഷകളിലായി ഏകദേശം 48,000 ത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com