ഒടുവില്‍ നഗരസഭ വഴങ്ങി; ആന്തൂരില്‍ ആത്മഹത്യ ചെയ്ത വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി

നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ഉടമസ്ഥതയിലുളള കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി
ഒടുവില്‍ നഗരസഭ വഴങ്ങി; ആന്തൂരില്‍ ആത്മഹത്യ ചെയ്ത വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി
Updated on
1 min read

കണ്ണൂര്‍: നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ഉടമസ്ഥതയിലുളള കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി. കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ആന്തൂര്‍ നഗരസഭ തീരുമാനിച്ചു. 

ഒന്നൊഴികെയുളള എല്ലാ ചട്ടലംഘനങ്ങളും പരിഹരിച്ചതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ നടപടി. ചട്ടലംഘനം കണ്ടെത്തിയ വാട്ടര്‍ ടാങ്ക് ആറുമാസത്തിനകം മാറ്റി സ്ഥാപിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു. 

കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനുള്ള നടപടിയെടുക്കാന്‍ ആന്തൂര്‍ നഗരസഭയ്ക്ക് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് നഗരസഭാ സെക്രട്ടറിക്കു തദ്ദേശ സ്വയംഭരണ വകുപ്പാണ് നിര്‍ദേശം നല്‍കിയത്.

സാജന്‍ പാറയിലിന്റെ ഉടമസ്ഥതയിലുള്ള പാര്‍ഥാ കണ്‍വന്‍ഷന്‍ സെന്ററിനു പ്രവര്‍ത്തനാനുമതി നല്‍കുന്നതിനു നടപടിയെടുക്കാനാണ് തദ്ദേശ സ്വയംഭരണ അഡീഷനല്‍ സെക്രട്ടറി ടികെ ജോസ് ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചത്. നിര്‍മാണത്തില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിച്ചെന്ന് ഉറപ്പു വരുത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കണ്‍വന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തില്‍ അഞ്ച് ചട്ടലംഘനങ്ങള്‍ ഉള്ളതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇവ പരിഹരിച്ചെന്ന് ഉറപ്പു വരുത്തിയ ശേഷം ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ഉത്തരവിലെ നിര്‍ദേശം. ഇതിന് പിന്നാലെയാണ് നഗരസഭയുടെ നടപടി.

സ്വന്തം സമ്പാദ്യം മുഴുവന്‍ ചെലവാക്കി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ അനുമതി നല്‍കാതിരുന്നതിനെത്തുടര്‍ന്നുള്ള മനോവിഷമത്തിലാണ് സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. നഗരസഭ മനപൂര്‍വം സാജന്റെ സ്ഥാപനത്തിന് അനുമതി നിഷേധിക്കുകയായിരുന്നെന്നാണ് ആക്ഷേപം. സാജന്റെ ആത്മഹത്യ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com