ഒരു കുപ്പി മദ്യത്തിന് 3500 രൂപ; എറണാകുളത്ത് ബാർ മാനേജറും സഹായിയും പിടിയിൽ

ഒരു കുപ്പി മദ്യത്തിന് 3500 രൂപ; എറണാകുളത്ത് ബാർ മാനേജറും സഹായിയും പിടിയിൽ
ഒരു കുപ്പി മദ്യത്തിന് 3500 രൂപ; എറണാകുളത്ത് ബാർ മാനേജറും സഹായിയും പിടിയിൽ
Updated on
1 min read

കൊച്ചി: കൂത്താട്ടുകുളത്ത് അനധികൃത മദ്യ വിൽപ്പന നടത്തിയ ബാർ മാനേജറും സഹായിയും അറസ്റ്റിൽ. ഇരട്ടി വിലയ്ക്ക് മദ്യം വിൽക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിക്കപ്പെട്ടത്. പാമ്പാക്കുടയിലെ ബാർ ഹോട്ടൽ മാനേജർ പിറവം സ്വദേശി എംസി ജയ്സൺ, വിൽപ്പനയിൽ സഹായിച്ച കൂത്താട്ടുകുളം വടകര സ്വദേശി ജോണിറ്റ് ജോസ് എന്നിവരാണ് അറസ്റ്റിലായത്. 

വാടക വീട്ടിൽ സൂക്ഷിച്ചാണ് ഇയാൾ മദ്യം ഇരട്ടി വിലയ്ക്ക് വിറ്റഴിച്ചത്. 67 കുപ്പി മദ്യം എക്സൈസ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. ലോക്ക്ഡൗൺ അവസരമാക്കി 1500 രൂപയുടെ മദ്യത്തിന് 3500 രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. കുത്താട്ടുകുളം യുപി സ്കൂളിന് സമീപത്തെ വാടക വീട്ടിൽ വെച്ചായിരുന്നു വിൽപ്പന. 

ജയ്സൺ ജോലി ചെയ്തിരുന്ന ബാറിൽ നിന്നാണോ മദ്യം എത്തിച്ചതെന്ന് എക്സൈസ് പരിശോധിച്ച് വരികയാണ്. ഈസ്റ്റർ വിഷു ദിവസങ്ങളിൽ നിരവധി പേർ ഇവരിൽ നിന്ന് മദ്യം വാങ്ങാനെത്തിയിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് ഉദ്യോഗസ്ഥർ  നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com