ഒറ്റപ്പെടുത്തുന്നു, ഇങ്ങനെയെങ്കില്‍ തുടരാനാവില്ലെന്ന് പത്മകുമാര്‍; കോടിയേരിയോട് പരാതി പറഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടിയന്തരയോഗം രണ്ട് ദിവസത്തിനകം വിളിച്ചു ചേര്‍ത്തേക്കുമെന്ന് സൂചനയുണ്ട്
ഒറ്റപ്പെടുത്തുന്നു, ഇങ്ങനെയെങ്കില്‍ തുടരാനാവില്ലെന്ന് പത്മകുമാര്‍; കോടിയേരിയോട് പരാതി പറഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌
Updated on
1 min read

തിരുവനന്തപുരം; ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയിലെടുത്ത നിലപാടിനെ ചൊല്ലി ദേവസ്വം ബോര്‍ഡില്‍ ഭിന്നത രൂക്ഷം. തന്നോട് ആലോചിക്കാതെയാണ് നിലപാടെടുത്തതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറിയോട് പരാതിപ്പെട്ടു. ഇതാണ് സ്ഥിതിയെങ്കില്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും കൊടിയേരിയോട് പത്മകുമാര്‍ വ്യക്തമാക്കിയതായാണ് വിവരം. അതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടിയന്തരയോഗം രണ്ട് ദിവസത്തിനകം വിളിച്ചു ചേര്‍ത്തേക്കുമെന്ന് സൂചനയുണ്ട്. 

പുനപരിശോധനാ ഹര്‍ജികളെ എതിര്‍ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നില്ലെന്നാണ് പത്മകുമാര്‍ പറയുന്നത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെര്‍മാന്‍ രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ദേസ്വം കമ്മീഷണര്‍ എന്‍.വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയകുമാറും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്നാണ് പ്രസിഡന്റിന്റെ ആരോപണം. രണ്ടാഴ്ചയിലധികമായി ദേവസ്വം കമ്മീഷ്ണര്‍ തന്നോട് വിവരങ്ങളൊന്നും പങ്കുവയ്ക്കുന്നില്ലെന്നും കൊടിയേരിയെ ഫോണില്‍ വിളിച്ച് പരാതിപ്പെട്ടു. 

രാജിയേക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് പത്മകുമാര്‍ അടുത്ത വൃത്തങ്ങളോടും സൂചിപ്പിക്കുന്നു. എന്നാല്‍ രാജി ഉടന്‍ ഉണ്ടായേക്കില്ല. പകരം അടിയന്തമായി ദേസ്വം ബോര്‍ഡ് യോഗം വിളിച്ച് മറുപക്ഷത്തിന് എതിരെ നീങ്ങാനാണ് നീക്കം. കോടതിയിലെ നിലപാട് ആരുടെ അനുമതിയോടെ എന്നതിന് കമ്മീഷണറോട് വിശദീകരണം ചോദിക്കും. എന്നാല്‍ ശബരിമല സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള വിധിയെ അനുകൂലിക്കുക മാത്രമാണ് ചെയ്തത് എന്നാണ് മറുപക്ഷം പറയുന്നത്. ഈ നിലപാട് ഇന്നലെ എകെജി സെന്ററിലെത്തി രാജഗോപാലന്‍നായരും കമ്മീഷ്ണര്‍ വാസുവും കോടിയേരി ബാലകൃഷ്ണനെ കണ്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com