

കണ്ണൂർ: കണ്ണൂരിൽ സിപിഎം-ബിജെപി സംഘർഷത്തിനിടെയുണ്ടായ ബോംബേറിൽ ഏഴ് പേർക്ക് പരിക്ക്. കണ്ണൂർ കതിരൂർ പൊന്ന്യം നാമത്ത് മുക്കിൽ ആണ് സംഭവം. അഞ്ച് സിപിഎം പ്രവർത്തകർക്കും രണ്ട് ബിജെപിക്കാർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബോംബേറിൽ പരിക്കേറ്റ സിപിഎം പ്രവർത്തകരായ വെസ്റ്റ് പൊന്ന്യത്തെ വൈശ്യക്കാരണി കണ്ട്യൻപറമ്പത്ത് സുബീഷ് (24), സൗപർണികയിൽ അശ്വിൻ (25), കക്കാടൻ യദുൽ കൃഷ്ണൻ (20 ), ശ്രീരാഗിൽ വിഥുൻ (26), കുണ്ടത്തിയിൽ ടി. അർജുൻ (31) എന്നിവരെ തലശേരി സഹകരണ ആശുപത്രിയിലും ബിജെപി പ്രവർത്തകരായ ചെങ്കളത്തിൽ അജയൻ (35), സി.ശ്രീജിത്ത് (33) എന്നിവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
വൈകുന്നേരം നാലോടെ പൊന്ന്യം നാമത്ത് മുക്കിനടുത്ത് വച്ചായിരുന്നു സിപിഎം പ്രവർത്തകർക്കും നേരെ ബോംബാക്രമണമുണ്ടായത്. സ്ഥലത്തെ ഒരു വീട്ടിൽ ഗൃഹപ്രവേശചടങ്ങിൽ പങ്കെടുത്ത് തിരിച്ചുപോകുന്നതിനിടെ ആർഎസ്എസ് പ്രവർത്തകർ ബോംബെറിഞ്ഞതായാണ് പരാതി.
ഇതിനുപിന്നാലെയാണ് ബിജെപി പ്രവർത്തകർ ആക്രമിക്കപ്പെട്ടത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തിൽ കതിരൂർ പൊലീസ് കേസെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates