

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾ സർവീസ് നടത്താൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയതായും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 20ന് ഇതുസംബന്ധിച്ച് അവസാന സുരക്ഷാ അനുമതി നൽകുമെന്ന് എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ അറിയിച്ചു. അടുത്ത വർഷം മുതൽ കേരളത്തിൽ നിന്നുള്ള ഹജ് സർവീസുകളും കോഴിക്കോട് നിന്നായിരിക്കും തുടങ്ങുക.സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള വലിയ വിമാനങ്ങളായിരിക്കും കരിപ്പൂരിൽ നിന്ന് ആദ്യം സർവീസ് നടത്തുക.
കണ്ണൂർ വിമാനത്താവളം ഒക്ടോബർ ഒന്നിന് സർവീസിന് സജ്ജമാകും. എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളായിരിക്കും തുടക്കത്തിൽ കണ്ണൂരിൽ നിന്ന് സർവീസ് നടത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates