കരിമണല്‍ ഉപയോഗിച്ചില്ലെങ്കില്‍ ചരിത്രം രാജ്യദ്രോഹിയായി വിലയിരുത്തും; ആലപ്പുഴ, കൊല്ലം തീരങ്ങളില്‍ നിന്ന് കൂടുതല്‍ ഖനനം നടത്തും: ഇപി ജയരാജന്‍

ചവറയിലെ കരിമണല്‍ ഖനനം തുടരുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍
കരിമണല്‍ ഉപയോഗിച്ചില്ലെങ്കില്‍ ചരിത്രം രാജ്യദ്രോഹിയായി വിലയിരുത്തും; ആലപ്പുഴ, കൊല്ലം തീരങ്ങളില്‍ നിന്ന് കൂടുതല്‍ ഖനനം നടത്തും: ഇപി ജയരാജന്‍
Updated on
1 min read

തിരുവനന്തപുരം: ചവറയിലെ കരിമണല്‍ ഖനനം തുടരുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. കരിണല്‍ ഉപയോഗിച്ചില്ലെങ്കില്‍ ചരിത്രം രാജ്യദ്രോഹിയായി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്ലിന് എതിരായ എല്ലാ ആക്രമണങ്ങളെയും സര്‍ക്കാര്‍ ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആലപ്പുഴ, കൊല്ലം തീരങ്ങളില്‍ നിന്ന് കൂടുതല്‍ കരിമണല്‍ ഖനനം നടത്തും. സര്‍ക്കാരിനെ ശത്രുപക്ഷത്ത് നിര്‍ത്തി ലാഭമുണ്ടാക്കാന്‍ കരിമണല്‍ കള്ളക്കടത്തു നടത്തുന്നവര്‍ ശ്രമിക്കേണ്ട. കരിമണല്‍ കള്ളക്കടത്തു നടത്തുന്നത് സര്‍ക്കാര്‍ തടയും. കരിമണല്‍ സംഭരിച്ച് ജനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമെന്നും  മന്ത്രി പറഞ്ഞു. 

കരിമണല്‍ ഖനനത്തിന് എതിരെ ആലപ്പാട് നിവാസികള്‍ നടത്തിവരുന്ന സമരം നൂറുദിവസം പിന്നിട്ടിരുന്നു. സീ വാഷിങ് നിര്‍ത്തിവയ്ക്കാമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും ഖനനം പൂര്‍ണമായും അവസാനിപ്പിക്കണം എന്നുമാണ് സമരസമിതിയുടെ നിലപാട്. വിദഗ്ധ സമിതി റിപ്പോര്‍ട്ട് വരുന്നതുവരെ സീ വാഷിങ് നിര്‍ത്തിവെക്കാനാണ് സര്‍ക്കാര്‍ തീരൂമാനം. ആലപ്പാട് പഞ്ചായത്തിലെ കടല്‍ഭിത്തി ശക്തിപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com