കിളിനക്കോട് പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച സംഭവം: നാല് പേര്‍ കസ്റ്റഡിയില്‍

നാടിനെ കളിയാക്കിയെന്നാരോപിച്ച് പെണ്‍കുട്ടികള്‍ക്കുള്ള മറുപടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്തവരാണ് പിടിയിലായത്
കിളിനക്കോട് പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച സംഭവം: നാല് പേര്‍ കസ്റ്റഡിയില്‍
Updated on
1 min read

വേങ്ങര: കിളിനക്കോട് സംഭവത്തില്‍ പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ച് അപമാനിച്ച നാല് യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍. വേങ്ങര പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നാടിനെ കളിയാക്കിയെന്നാരോപിച്ച് പെണ്‍കുട്ടികള്‍ക്കുള്ള മറുപടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്തവരാണ് ഇപ്പോള്‍ പിടിയിലായത്.

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ തങ്ങള്‍ക്ക് നേരിടേണ്ടിവന്ന സദാചാര ആക്രണം സമൂഹമാധ്യമത്തിലൂടെ തുറന്നുപറഞ്ഞ പെണ്‍ക്കുട്ടികളാണ് സൈബര്‍ ഇടത്തില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടത്. കിളിനക്കോടില്‍ ഒരു കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. വിവാഹത്തില്‍ പങ്കെടുത്തശേഷം ഗ്രാമപ്രദേശമായ കിളിനക്കോടുനിന്നും തിരിച്ച് വരാന്‍ ഇവര്‍ക്ക് വാഹന സൗകര്യം കിട്ടിയില്ല. ഒരു കിലോമീറ്ററോളം നടന്നായിരുന്നു മടക്കയാത്ര. ഈ നടത്തത്തിനിടയില്‍ പെണ്‍കുട്ടികള്‍ സെല്‍ഫി വീഡിയോ എടുത്ത് തമാശ രൂപത്തില്‍ വാഹനം കിട്ടാത്തതിന്റെ പരിഭവം പങ്കുവച്ചിരുന്നു.

വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ സാമൂഹ്യമാധ്യമങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് എതിരെ വ്യാപക ആക്രമണം ആരംഭിച്ചു. കിളിനക്കോട് യുവാക്കള്‍ എന്ന് പരിചയപ്പെടുത്തി ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഒരു സംഘം, പെണ്‍കുട്ടികളെ അപമാനിക്കുന്ന വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഇ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ കിളിനക്കോട്ടെ ഒരു സംഘം യുവാക്കളും പ്രതികരണവുമായി സാമൂഹ്യമാധമങ്ങളില്‍ എത്തി. പെണ്‍കുട്ടികളെ അപമാനിക്കുന്ന വിധത്തിലായിരുന്നു ഇവരുടെ കമന്റുകള്‍.

സോഷ്യല്‍ മീഡിയയില്‍ സംഭവം വിവാദമായതോടെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടികളും യുവാക്കളും പരസ്പരം ക്ഷമ പറഞ്ഞ് വിഷയം അവസാനിപ്പിച്ചു. പക്ഷെ പിന്നാലെ യുവാക്കള്‍ പെണ്‍കുട്ടികള്‍ മാപ്പുപറഞ്ഞെന്ന വിധത്തില്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയത്. വേങ്ങരയ്ക്കടുത്ത് കിളിനക്കോട് എന്ന പ്രദേശത്ത് വിവാഹത്തിന് എത്തിയ പെണ്‍കുട്ടികള്‍ക്കാണ് ദുരനുഭവം നേരിട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com