കീഴ്‌കോടതി ജഡ്ജിമാര്‍ക്ക് ജനങ്ങളെയും സര്‍ക്കാരിനെയും ഭയം: വിധിയെക്കുറിച്ച് അഡ്വ. ആളൂര്‍

കീഴ്‌ക്കോടതികളില്‍നിന്ന് നട്ടെല്ലുള്ള ജഡ്ജിമാര്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണെന്ന് ബി.എ. ആളൂര്‍
കീഴ്‌കോടതി ജഡ്ജിമാര്‍ക്ക് ജനങ്ങളെയും സര്‍ക്കാരിനെയും ഭയം: വിധിയെക്കുറിച്ച് അഡ്വ. ആളൂര്‍
Updated on
1 min read

കൊച്ചി: നിയമ വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമെങ്കിലും ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടത് നീതിദേവതയുടെ മുന്‍പില്‍ ചോദ്യചിഹ്നമായി അവശേഷിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബിഎ ആളൂര്‍. ജനങ്ങളെയും സര്‍ക്കാരിനെയും ഭയപ്പെടുന്നതുകൊണ്ടാണ് വേണ്ടത്രെ തെളിവുകളില്ലാതിരുന്നിട്ടും അമീറുല്‍ ഇസ്!ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചതെന്നും ആളൂര്‍ ആരോപിച്ചു.  പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ ഏക പ്രതി അമീറുല്‍ ഇസ്‌ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആളൂര്‍.

കേരളത്തിലെയും ഇന്ത്യയിലെയും കീഴ്‌ക്കോടതികളില്‍നിന്ന് നട്ടെല്ലുള്ള ജഡ്ജിമാര്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണെന്ന് ബി.എ. ആളൂര്‍ കുറ്റപ്പെടുത്തി. ജനങ്ങളെയും സര്‍ക്കാരിനെയും ഭയപ്പെടുന്നതുകൊണ്ടാണ് വേണ്ടത്രെ തെളിവുകളില്ലാതിരുന്നിട്ടും അമീറുല്‍ ഇസ്!ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്.

കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചെങ്കിലും അത് മേല്‍ക്കോടതികള്‍ ശരിവയ്‌ക്കേണ്ടതുണ്ടെന്ന് ആളൂര്‍ ചൂണ്ടിക്കാട്ടി. അതിനായി വിധിയുടെ വിശദാംശങ്ങള്‍ ഹൈക്കോടതിയിലേക്ക് അയച്ചുകൊടുക്കും. അമീറുല്‍ ഇസ്‌ലാം നിരപരാധിയാണെന്ന വാദം ആവര്‍ത്തിച്ച ആളൂര്‍, അമീറിന് നീതി നേടിക്കൊടുക്കാന്‍ ഏതറ്റം വരെയും പോകുമെന്നും വ്യക്തമാക്കി.

കീഴ്‌ക്കോടതികള്‍ക്ക് നട്ടെല്ല് നഷ്ടമായെങ്കിലും മേല്‍ക്കോടതികള്‍ക്ക് ആ അവസ്ഥ വന്നിട്ടില്ലെന്ന് സൗമ്യ വധക്കേസിന്റെ വിചാരണ വേളയില്‍ വ്യക്തമായതാണെന്നും ആളൂര്‍ ചൂണ്ടിക്കാട്ടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com