കുടുംബത്തിനെതിരെ നുണ പ്രചരിപ്പിക്കുന്നു ; അടൂര്‍പ്രകാശിനെതിരെ നിയമനടപടിയെന്ന് ഡി കെ മുരളി എംഎല്‍എ

സംഘര്‍ഷമുണ്ടാക്കിയെങ്കില്‍ അവര്‍ക്കെതിരെയല്ലേ പ്രതികരണം വരേണ്ടത്. അങ്ങനെ ഉണ്ടായിട്ടുണ്ടോ
കുടുംബത്തിനെതിരെ നുണ പ്രചരിപ്പിക്കുന്നു ; അടൂര്‍പ്രകാശിനെതിരെ നിയമനടപടിയെന്ന് ഡി കെ മുരളി എംഎല്‍എ
Updated on
1 min read

തിരുവനന്തപുരം : തന്റെ കുടുംബത്തിന് നേരെ നുണ പ്രചരിപ്പിക്കുന്ന അടൂര്‍ പ്രകാശ് എംപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാമനപുരം എംഎല്‍എ ഡി കെ മുരളി. അടൂര്‍ പ്രകാശ് മുന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം. അല്ലെങ്കില്‍ നിയമനടപടിയിലേക്ക് പോകുമെന്നും മുരളി പറഞ്ഞു. ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത തന്റെ കുടുംബത്തെയും ഈ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണ് അടൂര്‍ പ്രകാശ് ചെയ്തത്. 

ഡി കെ മുരളി എംഎല്‍എയുടെ മകന്‍ ഉണ്ടാക്കിയ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് അടൂര്‍ പ്രകാശ് ആരോപിച്ചത്. എന്നാല്‍ തന്റെ മകന്‍ ആരുമായിട്ടാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കണം. സംഘര്‍ഷമുണ്ടാക്കിയെങ്കില്‍ അവര്‍ക്കെതിരെയല്ലേ പ്രതികരണം വരേണ്ടത്. അങ്ങനെ ഉണ്ടായിട്ടുണ്ടോ. ഡി കെ മുരളി ചോദിച്ചു. 

ഫൈസലിനെതിരെ എന്റെ മകന്‍ സംഘര്‍ഷമുണ്ടാക്കിയെന്നാണോ ഇവര്‍ പറയുന്നത്. കൊല്ലപ്പെട്ട മിഥിലാജിനും ഹക്ക് മുഹമ്മദിനും എതിരെ സംഘര്‍ഷമുണ്ടാക്കിയെന്നാണോ പറയുന്നത്. തികച്ചും തെറ്റായ ആരോപണമാണ് അടൂര്‍ പ്രകാശ് ഉന്നയിക്കുന്നത്. ആരോപണം നിര്‍ഭാഗ്യകരമാണ്. പ്രതിഷേധാര്‍ഹമാണ്. മാന്യമായി ജീവിക്കാന്‍ അനുവദിക്കില്ല എന്നുള്ളതിന് തെളിവാണിതെന്ന് ഡി കെ മുരളി പറഞ്ഞു. 

അടൂര്‍പ്രകാശിന്റെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് ഇതിന്റെ തുടക്കം. ഇതിന്റെ പിന്നിലുള്ളത് രാഷ്ട്രീയമാണ്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ തേമ്പാമൂടില്‍, പുതിയ തലമുറയില്‍പ്പെട്ട നിരവധി പേര്‍ വന്നതോടെ സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും സ്വാധീനം വര്‍ധിച്ചു. രാഷ്ട്രീയസ്വാധീനം നഷ്ടപ്പെടുന്നതില്‍ വേവലാതി പൂണ്ട്, തെരഞ്ഞെടുപ്പിന് മുമ്പ് സംഘര്‍ഷമുണ്ടാക്കി ഭീതി പരത്തി സ്വാധീനം തിരിച്ചുപിടിക്കാനുള്ള വൃഥാശ്രമമാണ് നടത്തുന്നതെന്നും ഡി കെ മുരളി ആരോപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com