കുമ്പസാരം മറയാക്കി പീഡനം : വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം അടച്ചിട്ട മുറിയില്‍

 ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്
കുമ്പസാരം മറയാക്കി പീഡനം : വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം അടച്ചിട്ട മുറിയില്‍
Updated on
1 min read

ന്യൂഡല്‍ഹി : കുമ്പസാര രഹസ്യം ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം അടച്ചിട്ട മുറിയില്‍ നടക്കും. ഉച്ചയ്ക്ക് 12.30 ഓടെയാണ് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക. 

പീഡനക്കേസിലെ ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞദിവസം കേസ് പരിഗണിച്ച സുപ്രീംകോടതി വൈദികരുടെ അറസ്റ്റ് താല്‍ക്കാലികമായി വിലക്കിയിരുന്നു. കേസ് വ്യാഴാഴ്ച പരിഗണിക്കുന്നതു വരെ അറസ്റ്റ് പാടില്ലെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. 

നേരത്തെ കേസിലെ പ്രതികളായ വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോബ് മാത്യു, മൂന്നാം പ്രതി ഫാദര്‍ ജോണ്‍സണഅ# മാത്യു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഒളിവില്‍ കഴിഞ്ഞ ഒന്നും നാലും പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. യുവതിയുമായി ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നാണ് പ്രതികളുടെ അഭിഭാഷകന്റെ വാദം. 

കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ്, യുവതിക്ക് 16 വയസ്സുള്ളപ്പോള്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്നാണ് പൊലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. തുടര്‍ന്നും ഇയാള്‍ പീഡിപ്പിച്ചു. വിവാഹശേഷം യുവതി കുമ്പസാരത്തില്‍, രണ്ടാം പ്രതി ഫാദര്‍ ജോബ് മാത്യുവിനോട് ഇക്കാര്യം പറഞ്ഞു. ഈ കുമ്പസാര രഹസ്യം മറയാക്കി മറ്റു പ്രതികളും യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികര്‍ പല തവണ പീഡിപ്പിച്ചെന്ന് മേയ് ആദ്യ വാരമാണ് യുവതിയുടെ ഭര്‍ത്താവായ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണം ഉന്നയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com