കാസർകോട്: കനത്തമഴയിൽ കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം ഒലിച്ചുപോയി. കാസർകോട്ടെ അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലത്തിന്റെ ഒരു ഭാഗമാണ് വെളളത്തിന്റെ കുത്തൊഴുക്കിൽ തകർന്നത്.
നീലേശ്വരം നഗരസഭയെയും ചെറുവത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ നടപ്പാലം ഏതു സമയത്തും തകർന്നു വീഴുമെന്ന നിലയിലായിരുന്നു. കോണ്ക്രീറ്റ് തൂണുകളും മരത്തിന്റെ പലകകളും ഉപയോഗിച്ചാണു പാലം നിർമിച്ചിരുന്നത്. കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമാണ് അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം. തേജസ്വിനി പുഴയിലെ നീരൊഴുക്ക് ശക്തമായതാണ് അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം തകരാൻ കാരണം.
റോഡ് വഴിയുളള പാലം വരുന്നതിനു മുമ്പ് അച്ചാംതുരുത്തി ദ്വീപ് നിവാസികൾ കോട്ടപ്പുറത്തെത്തിയിരുന്നത് ഈ നടപ്പാലം വഴിയായിരുന്നു. പുതിയ പാലം വന്നുവെങ്കിലും നടപ്പാലം പൊളിച്ചു മാറ്റിയില്ല. കാൽനടക്കാർ നിരവധി പേർ ഇതുവഴി കടന്നു പോയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates