

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതിയിൽ വീണ്ടും വിചാരണ ആരംഭിച്ചു. സിബിഐ മുൻ ഡിവൈഎസ്പി വർഗീസ് തോമസിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തി. സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നു പ്രാരംഭ അന്വേഷണ ഘട്ടത്തിൽ തന്നെ മനസ്സിലായതായി അദ്ദേഹം മൊഴി നൽകി.
എസ്‌പി ത്യാഗരാജന്റെ സമ്മർദത്തെത്തുടർന്നാണ് വിആർഎസ് വാങ്ങി സർവീസ് വിട്ടതെന്നും വർഗീസ് തോമസ് പറഞ്ഞു. ഹൈക്കോടതിയിൽ കേസുകൾ കാരണം നിർത്തിവച്ച വിചാരണ ആറ് മാസത്തിനു ശേഷമാണ് വീണ്ടും തുടങ്ങിയത്.
നേരത്തെ കൊറോണ സാഹചര്യം കണക്കിലെടുത്ത് വിചാരണ നിർത്തിവയ്ക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകിപ്പിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ തിരുമാനം. വിചാരണയ്ക്ക് വിഡിയോ കോൺഫറൻസിംഗ് പ്രയോജനപ്പെടുത്താമെന്ന് കോടതി ചൂണ്ടിക്കാട്ടി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates