കോവിഡ് പേടിയിൽ കുഞ്ഞിനെ തൊടാതെ നാട്ടുകാർ, നാടോടി ബാലികയെ ചേർത്തണച്ച് തഹസിൽദാർ; വൈറൽ

മുംബൈയിൽ നിന്ന് നേത്രാവതി എക്‌സ്പ്രസിൽ തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ എത്തിയ കുഞ്ഞിനാണ് തഹസിൽദാർ തുണയായത്
കോവിഡ് പേടിയിൽ കുഞ്ഞിനെ തൊടാതെ നാട്ടുകാർ, നാടോടി ബാലികയെ ചേർത്തണച്ച് തഹസിൽദാർ; വൈറൽ
Updated on
1 min read

തിരുവനന്തപുരം: തെരുവിൽ ഒറ്റപ്പെട്ട കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നടന്നുനീങ്ങുന്ന തഹസിൽദാർ ബാലസുബ്രഹ്മണ്യത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മുംബൈയിൽ നിന്ന് നേത്രാവതി എക്‌സ്പ്രസിൽ തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ എത്തിയ കുഞ്ഞിനാണ് തഹസിൽദാർ തുണയായത്.

നാടോടി സ്ത്രീയും കുഞ്ഞും കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ഏഴരയോടെയാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. രാത്രി ഒൻപതുമണി കഴിഞ്ഞും ഇരുവരും സ്റ്റേഷനു മുന്നിലിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധികൃതരെത്തി വിവരങ്ങൾ തിരക്കിയത്. പരസ്പര വിരുദ്ധമായ മറുപടികളാണ് സ്ത്രീയിൽ നിന്നു ലഭിച്ചത്. ഹിന്ദിയിലാണ് ഇവർ സംസാരിച്ചത്.

കോവിഡ് പരിശോധന നടത്താനായി സ്ത്രീയെ ജനറൽ ആശുപത്രിയിലേക്ക്  മാറ്റിയപ്പോൾ കുഞ്ഞ് ഒറ്റപ്പെട്ടുപോവുകയായിരുന്നു. മുംബെയിൽ നിന്ന് എത്തിയതിനാൽ കോവിഡ് പേടിച്ച് കുഞ്ഞിനെ ആരും എടുക്കാൻ തയ്യാറായില്ല. ഒടുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തഹസിൽദാർ ബാലസുബ്രമണ്യം കുഞ്ഞിനെ എടുത്ത് ശിശുക്ഷേമ സമിതിയിൽ എത്തിച്ചു.

നാഷനൽ ഹൈവേ വിഭാഗത്തിലെ തഹസിൽദാറായ ബാലസുബ്രഹ്മണ്യം പന്തളം സ്വദേശിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com