കോവിഡ് വ്യാപന തോതിൽ കേരളത്തിന്റെ നില ​ഗുരുതരം; പോസിറ്റിവ് റേറ്റിൽ ദേശിയ ശരാശരിയേക്കാൾ മുകളിൽ 

ദശ ലക്ഷം പേരിലെ കോവിഡ് ബാധയിൽ കേരളം രാജ്യത്ത് ആറാം സ്ഥാനത്തേക്ക് എത്തി
കോവിഡ് വ്യാപന തോതിൽ കേരളത്തിന്റെ നില ​ഗുരുതരം; പോസിറ്റിവ് റേറ്റിൽ ദേശിയ ശരാശരിയേക്കാൾ മുകളിൽ 
Updated on
1 min read

തിരുവനന്തപുരം:  കോവിഡ് വ്യാപന തോതിൽ കേരളത്തിന്റെ നില അതീവ ഗുരുതരം. കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. പരിശോധനകളിൽ കണ്ടെത്തുന്ന രോഗികളുടെ എണ്ണത്തിൽ ദേശീയ ശരാശരിയെ കേരളം മറികടന്നു.  

ദശ ലക്ഷം പേരിലെ കോവിഡ് ബാധയിൽ കേരളം രാജ്യത്ത് ആറാം സ്ഥാനത്തേക്ക് എത്തി. രാജ്യത്തെ പോസിറ്റിവിറ്റി ശതമാനം 7.4 ആയിരുന്നു ജൂൺ 1 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ. കേരളത്തിൽ ഇത് 1.6 ശതമാനമാണ്. ജൂലൈ 25 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ ദേശീയ ശരാശരി 11ലേക്ക് ഉയർന്നപ്പോൾ കേരളത്തിൽ 5.6ശതമാനമായി. സെപ്റ്റംബർ 19 വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ പോസിറ്റിവിറ്റി ശതമാനം 8.7. ദേശീയ ശരാശരിയെ മറികടന്ന് കേരളത്തിൽ ഇത് 9.1 ശതമാനമായി. 

സെപ്റ്റംബർ ആദ്യവാരത്തിൽ തന്നെ ദേശീയ ശരാശരിയേക്കാൾ കേരളം മുന്നിൽ എത്തിയിരുന്നു. നാലര മാസം കൊണ്ട് കൊണ്ട് അഞ്ചര ഇരട്ടിയോളമുള്ള വർധനവുണ്ടായത്. നിലവിൽ പോസിറ്റിവിറ്റി നിരക്കിൽ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ 3 ദിവസവും 11% ന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി.  

ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 5വരെയുള്ള ദിവസങ്ങളിൽ കേരളത്തിലെ ഒരോ പത്തു ലക്ഷം പേരിലും 56 പുതിയ രോഗികളാണ് ഉണ്ടായിരുന്നത്. പതിനൊന്നാം സ്ഥാനത്തായിരുന്നു അന്ന് കേരളം. സെപ്റ്റംബർ 5 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഓരോ പത്തു ലക്ഷത്തിലും 87 പുതിയ രോഗികൾ എന്ന നിലയിലായി. 12 മുതൽ 19 വരെയുള്ള ആഴ്ചയിൽ ഇത് 111ലേക്ക് ഉയർന്നു. നിലവിൽ കേരളം ആറാമത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com