ജിഷ്ണുകേസില്‍ ഉദയഭാനുവിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പൊലീസ്

ചാലക്കുടിയിലെ ബ്രോക്കര്‍ രാജീവ് വധക്കേസില്‍ ഉദയഭാനു പ്രതിയായതിനെ തുടര്‍ന്ന്
ജിഷ്ണുകേസില്‍ ഉദയഭാനുവിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പൊലീസ്
Updated on
1 min read

തിരുവനന്തപുരം: നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സ്‌പെഷല്‍ പ്രേസിക്യൂട്ടര്‍ സ്ഥാനത്ത്‌നിന്ന് അഡ്വക്കറ്റ് സി പി ഉദയഭാനുവിനെ മാറ്റണമെന്ന് പോലീസ്. ചാലക്കുടിയില്‍ ബ്രോക്കര്‍ രാജീവ് വധക്കേസില്‍ ഉദയഭാനു പ്രതിയായതിനെ തുടര്‍ന്നാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഉദയഭാനുവിനെ മാറ്റണമെന്നാവശ്യപ്പെട്ട് പോലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ വീട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഉദയഭാനുവിനെ പ്രോസിക്യൂട്ടറാക്കിയിരുന്നത്. 
ജനുവരി ആറിനാണ് പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥിയും കോഴിക്കോട് നാദാപുരം സ്വദേശിയുമായ ജിഷ്ണു പ്രണോയിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോപ്പിയടിച്ചെന്ന് പറഞ്ഞുളള മാനേജ്‌മെന്റിന്റെ പീഡനങ്ങളെ തുടര്‍ന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com