'എന്താണ് വേണ്ടതെന്നു വച്ചാല്‍ ചെയ്യാം, ബന്ധം പൂര്‍ണമായും ഉപേക്ഷിക്കണം, പേരു മാറ്റണം' ; കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി, ശബ്ദരേഖ പുറത്ത്‌

നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂര്‍ണമായും ഉപേക്ഷിക്കണം. നിന്റെ പേര് നീ മാറ്റണം
'എന്താണ് വേണ്ടതെന്നു വച്ചാല്‍ ചെയ്യാം, ബന്ധം പൂര്‍ണമായും ഉപേക്ഷിക്കണം, പേരു മാറ്റണം' ; കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി, ശബ്ദരേഖ പുറത്ത്‌
Updated on
1 min read

കൊച്ചി: വിവാഹം വാഗ്ദാനം ചെയ്ത് ബിഹാര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്ത്. ബിനോയും യുവതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്. പ്രശ്‌നപരിഹാരത്തിനായി ആവശ്യമായതെന്തും ചെയ്യാമെന്നും ബന്ധം ഉപേക്ഷിക്കണമെന്നും ബിനോയ് സംഭാഷണത്തില്‍ പറയുന്നു.

അഞ്ച കോടി നല്‍കാന്‍ കഴിയില്ലെങ്കില്‍ നിങ്ങളുടെ മകന് ജീവിക്കാനാവശ്യമായ തുക നല്‍കണമെന്നും അത് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നുമാണ് യുവതി പറയുന്നത്. പ്രശ്‌നം പരിഹരിച്ചാല്‍ നിന്റെ പേരിനൊപ്പമുള്ള എന്റെ പേര് മാറ്റണമെന്നും താനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്നും ബിനോയിയും പറയുന്നു.


അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ നോട്ടീസയച്ചതിനെത്തുടര്‍ന്ന് ബിനോയ് ജനുവരി പത്തിന് അവരെ വിളിച്ചതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നത്.അഞ്ചുകോടി നല്‍കാനാവില്ലെന്നു യുവതിയോട് ബിനോയ് പറയുന്നുണ്ട്. അത്ര പറ്റില്ലെങ്കില്‍ കഴിയുന്നത് നല്‍കാന്‍ യുവതി തിരിച്ചുപറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്

അതേസമയം തനിക്കെതിരേ യുവതി നല്‍കിയ ലൈംഗിക ചൂഷണക്കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. ബിനോയിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ട പ്രകാരമാണിത്.
കഴിഞ്ഞ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യവ്യവസ്ഥപ്രകാരം മുംബൈയിലെ ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ ബിനോയ് ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിളുകള്‍ നല്‍കിയിരുന്നില്ല. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണ്ണരൂപം

ബിനോയ്: ആരു മുഖേനെയാണ് നീ കത്തയച്ചത്? അഭിഭാഷകന്‍ വഴിയോ അതോ മറ്റാരെങ്കിലുമോ?

പരാതിക്കാരി: എന്റെ അഭിഭാഷകന്‍ വഴി

ബിനോയ്: ശരി, പക്ഷേ, നിനക്ക് ആര് അഞ്ചുകോടി രൂപ നല്‍കും?

പരാതിക്കാരി: നിങ്ങള്‍ എനിക്ക് അഞ്ചുകോടി തരില്ലെങ്കില്‍ നിങ്ങളുടെ മകനു ജീവിക്കാന്‍ ആവശ്യമായതെന്താണോ ആ തുക എത്രയെന്ന് നിനക്ക് തീരുമാനിക്കാം. എനിക്കൊന്നും വേണ്ട. പക്ഷേ, നിങ്ങളുടെ മകനുവേണ്ടി നിങ്ങളത് ചെയ്യണം.

ബിനോയ്: ശരി, ഒരു കാര്യം ചെയ്യ്. തിരക്കുപിടിച്ചൊന്നും ചെയ്യരുത്. ആളുകള്‍ പലരീതിയിലാണ് പ്രതികരിക്കുന്നത്. ഓക്കെ?

പരാതിക്കാരി: ഞാനെന്തുചെയ്യണം?

ബിനോയ്: എന്തുചെയ്യണമെന്ന് ഞാന്‍ പറയാം. എന്താണ് വേണ്ടതെന്നു വെച്ചാല്‍ ചെയ്യാം. ഓക്കേ? പക്ഷേ, നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂര്‍ണമായും ഉപേക്ഷിക്കണം. ബിനോയ് വിനോദിനി എന്ന പേര് മാറ്റണം. ഓക്കേ, നിനക്ക് ഇഷ്ടമുള്ളതുപോലെ നിനക്ക് ജീവിക്കാം.

പരാതിക്കാരി: ഓക്കേ.

ബിനോയ്: ഓക്കേ

പരാതിക്കാരി: നീ പറഞ്ഞ കാര്യങ്ങളെല്ലാം എപ്പോള്‍ ശരിയാക്കും(മറ്റൊരു ഫോണ്‍ റിങ് ചെയ്യുന്നു. പരാതിക്കാരി ഉച്ചത്തില്‍: നിങ്ങള്‍ എന്താ പറയുന്നത്. കേള്‍ക്കുന്നില്ല. ഇതിനിടെ ഫോണ്‍ കട്ടാവുന്നു.)
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com