ഡി സിനിമാസ് പ്രവര്‍ത്തനാനുമതി: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

2014 യുഡിഎഫ് ഭരണകാലത്താണ് ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. അനുമതി ലഭിക്കുന്നതിനായി ദിലീപ് ഇരുപത് ലക്ഷം കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം
ഡി സിനിമാസ് പ്രവര്‍ത്തനാനുമതി: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ
Updated on
1 min read

തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ചാലക്കുടി മുന്‍സിപ്പല്‍ കൗണ്‍സിലാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. 2014 യുഡിഎഫ് ഭരണകാലത്താണ് ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. അനുമതി ലഭിക്കുന്നതിനായി ദിലീപ് ഇരുപത് ലക്ഷം കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം. 5 ലക്ഷം ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിന് നല്‍കിയെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കി.  ഈ സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനുള്ള മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനം

ഡി സിനിമാസ്ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിന്റെ ഭൂമിയിടപാട് സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി വി സുനില്‍ കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തീയേറ്ററിന് വേണ്ടി ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു ഭൂമി സംബന്ധിച്ച് 1956 മുതലുള്ള രേഖകള്‍ പരിശോധിച്ച് മുന്‍ അന്വേഷണങ്ങളും പുനരന്വേഷണവുമെല്ലാം കണക്കിലെടുത്ത ശേഷമായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com