ഡ്രൈവറുടെ കാബിനിലേക്ക് കൈപ്പത്തി നീണ്ടുവന്നു, മരത്തില്‍ നിന്ന് അവര്‍ തൂങ്ങിയിറങ്ങി; നടുക്കുന്ന കവര്‍ച്ച 

കമ്പം- കമ്പംമെട്ട് സംസ്ഥാനാന്തര പാതയില്‍ കൊള്ളസംഘം മരത്തിനു മുകളില്‍ തങ്ങി കവര്‍ച്ച നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍
ഡ്രൈവറുടെ കാബിനിലേക്ക് കൈപ്പത്തി നീണ്ടുവന്നു, മരത്തില്‍ നിന്ന് അവര്‍ തൂങ്ങിയിറങ്ങി; നടുക്കുന്ന കവര്‍ച്ച 
Updated on
1 min read

ഇടുക്കി: വ്യത്യസ്ത കവര്‍ച്ചാരീതികളെ കുറിച്ച് നിരന്തരം വാര്‍ത്ത വരാറുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് കമ്പത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പം- കമ്പംമെട്ട് സംസ്ഥാനാന്തര പാതയില്‍ കൊള്ളസംഘം മരത്തിനു മുകളില്‍ തങ്ങി കവര്‍ച്ച നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന പാതയോരത്തു നില്‍ക്കുന്ന മരങ്ങളില്‍ നിന്നു കയറില്‍ തൂങ്ങിയിറങ്ങി കവര്‍ച്ച നടത്തുന്നതായും പൊലീസ് സംശയിക്കുന്നു. ഭാരവാഹനങ്ങള്‍ എത്തുമ്പോള്‍ മുകളിലേക്കു ചാടി വീഴും. മഴക്കാലം ആരംഭിച്ചതിനാല്‍ െ്രെഡവര്‍മാര്‍ ശബ്ദം കേട്ടാലും ശ്രദ്ധിക്കാറില്ല.

കമ്പം - കമ്പംമെട്ട് റോഡില്‍ ഞായറാഴ്ച രാത്രി ലോറി തടഞ്ഞു കവര്‍ച്ച ശ്രമം നടന്നിരുന്നു. എന്നാല്‍ മറ്റു വാഹനങ്ങള്‍ റോഡിലൂടെ വന്നതിനാല്‍ കവര്‍ച്ച ശ്രമം നടന്നില്ല. ലോറിയിലേക്കു മരത്തില്‍ നിന്നു ചാടിയാണു കവര്‍ച്ച ശ്രമം നടന്നതെന്നാണു പൊലീസിന്റെ നിഗമനം. കമ്പംമെട്ടിനു സമീപത്തുള്ള വളവില്‍ വാഹനത്തിനു മുകളില്‍ വലിയ ശബ്ദം കേട്ടിരുന്നു. തുടര്‍ന്നു െ്രെഡവറുടെ കാബിനിലേക്ക് ഒരു കൈപ്പത്തി നീണ്ടുവന്നു എന്നാണ് സംഭവത്തെ കുറിച്ച് കട്ടപ്പന സ്വദേശിയായ ലോറി ഡ്രൈവര്‍  റാഫി പറയുന്നത്.

'കൈപ്പത്തി കണ്ടതോടെ ലോറി റോഡില്‍ നിര്‍ത്തിയ ശേഷം ഇറങ്ങിയോടി. ഇതിനിടെ കമ്പത്തു നിന്നു മലയാളികള്‍ സഞ്ചരിച്ച ജീപ്പ് എത്തി. ഈ വാഹനത്തില്‍ ഉള്ളവരുടെ സഹായത്തോടെ ലോറിയില്‍ എത്തി പരിശോധിച്ചു. ഇതിനിടെ കവര്‍ച്ചസംഘം രക്ഷപ്പെട്ടു'- റാഫി പറയുന്നു.

തേനിയില്‍ നിന്നു കട്ടപ്പനയിലേക്കു പലചരക്കു സാധനങ്ങളുമായി എത്തിയ നാഷനല്‍ പെര്‍മിറ്റ് ലോറിയിലാണു കവര്‍ച്ചസംഘം കയറിയത്.  രാത്രി 9നു കമ്പംമെട്ടിനു സമീപത്തായിരുന്നു സംഭവം. ഇതെക്കുറിച്ച് തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട്ടിലെ ക്യൂ ബ്രാഞ്ചും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com