കോട്ടയം: ഇടുക്കി ജില്ലയിലെ കമ്പംമെട്ടിൽ ക്വാറൈന്റനിലായിരുന്ന പാലാ നെച്ചിപ്പുഴ സ്വദേശിനിയായ 65കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരും ഭർത്താവും മാർച്ച് 20നാണ് ആസ്ട്രേലിയയിൽനിന്ന് ഡൽഹിയിലെത്തിയത്. അവിടെ ക്വാറൻറീനിൽ കഴിഞ്ഞശേഷം 16ന് കേരളത്തിലേക്ക് കാറിൽ വരുമ്പോൾ അതിർത്തിയിൽ നടത്തിയ വാഹന പരിശോധനയെത്തുടർന്ന് ഇവരെയും ഭർത്താവിനെയും കമ്പംമെട്ട് ക്വാറന്റൈൻ സെന്ററിലാക്കുകയായിരുന്നു.
മൂന്ന് ദിവസംകൊണ്ടാണ് ഡൽഹിയിൽനിന്ന് ഇവർ കമ്പംമെട്ടിലെത്തിയത്. കോവിഡ് ബാധയുള്ള ഒമ്പത് സംസ്ഥാനങ്ങളിലൂടെയാണ് ഇവർ യാത്ര ചെയ്തത്. മൂന്നുദിവസം ബ്രഡും വെള്ളവും മാത്രം കഴിച്ചായിരുന്നു യാത്ര. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽനിന്ന് ആരോഗ്യപ്രവർത്തകരെത്തി സ്രവങ്ങൾ പരിശോധനക്ക് അയക്കുകയായിരുന്നു. ഇതിന്റെ പരിശോധനഫലമാണ് ഇപ്പോൾ പുറത്തുവന്നത്.
ഭർത്താവിന്റെ ഫലം നെഗറ്റിവാണ്. ഇവരെ ബുധനാഴ്ച രാത്രി കമ്പംമേട്ടിൽനിന്ന് എത്തിച്ച് കോട്ടയം മെഡിക്കൽ കോളജ് കോവിഡ് പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates