'നല്ല അംഗീകാരമുള്ള നേതാവിനെ പിടിച്ചുതാഴ്ത്താനുള്ള ശ്രമം'; കാനത്തിനെതിരായ പോസ്റ്റര്‍ വിവാദത്തില്‍ പിണറായി

കാനത്തിന്റെ മകനെതിരെ എന്തെങ്കിലും ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല 
'നല്ല അംഗീകാരമുള്ള നേതാവിനെ പിടിച്ചുതാഴ്ത്താനുള്ള ശ്രമം'; കാനത്തിനെതിരായ പോസ്റ്റര്‍ വിവാദത്തില്‍ പിണറായി
Updated on
1 min read

ന്യൂഡല്‍ഹി: സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാനും നല്ല അംഗീകാരമുള്ള നേതാവിനെ പിടിച്ചുതാഴ്ത്താനും ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു സിപിഐ  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പതിച്ച പോസ്റ്ററുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാനത്തിന്റെ മകനെതിരെ എന്തെങ്കിലും ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടില്‍ പ്രശ്‌നമുണ്ടാക്കുകയെന്ന ഉദ്ദേശ്യമുള്ളതുകൊണ്ടാണ് രാത്രിയുടെ മറവില്‍ പോസ്റ്റര്‍ ഒട്ടിച്ചത്. അത് ആര് ചെയ്തുവെന്നതില്‍ തെറ്റിദ്ധാരണയുണ്ടാകും. സ്വന്തം താത്പര്യങ്ങളനുസരിച്ച് കാര്യങ്ങള്‍ നീങ്ങണമെന്നുവിചാരിക്കുന്നവരാണ് പോസ്റ്റര്‍ ഒട്ടിച്ചത്. അവരെ കണ്ടെത്തുന്നതില്‍ പൊലീസ് വിജയിച്ചു.

എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും മറ്റുമെതിരെയുണ്ടായപൊലീസ് നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com