നഴ്‌സുമാരുടെ ശമ്പള വര്‍ധന ഉത്തരവ് ഈ മാസം 31 ന് പുറത്തിറങ്ങും ; പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടുന്നു

നഴ്‌സുമാരുടെ വേതന വര്‍ധന സംബന്ധിച്ച് ഈ മാസം 31 നകം സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സമരക്കാരെ അറിയിച്ചു
നഴ്‌സുമാര്‍ സമര മുഖത്ത്: ഫയല്‍ ചിത്രം
നഴ്‌സുമാര്‍ സമര മുഖത്ത്: ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി : സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. നഴ്‌സുമാരുടെ വേതന വര്‍ധന സംബന്ധിച്ച് ഈ മാസം 31 നകം സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സമരക്കാരെ അറിയിച്ചു. നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയ കാര്യം അറിയിച്ചത്. 

അതേസമയം നഴ്‌സുമാര്‍ അനിശ്ചിതകാല ലീവെടുത്ത് പ്രതിഷേധിക്കുന്നത് പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. യുഎന്‍എ പ്രതിനിധികള്‍ നാളെ മുഖ്യമന്ത്രിയെ കാണുന്നുണ്ട്. എന്നാല്‍ വേതന വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തിയതിന്റെ പേരില്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം തുടരും. 

സമരത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10 നാണ്, നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം  20,000 രൂപയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തീരുമാനം ഒട്ടുമിക്ക ആശുപത്രി മാനേജ്‌മെന്റുകളും നടപ്പാക്കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ഈ മാസം അഞ്ചുമുതല്‍ പണിമുടക്ക് നടത്താനായിരുന്നു തീരുമാനം. പണിമുടക്കിനെതിരെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതോടെയാണ്, ആറാം തീയതി മുതല്‍ ലീവെടുത്ത് പ്രതിഷേധിക്കാന്‍ നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com