നാലു ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തടഞ്ഞു

അച്ചടക്ക നടപടി നേരിട്ട 11 ഡിവൈഎസ്പിമാരെയാണ് സര്‍ക്കാര്‍ സിഐമാരായി തരംതാഴ്ത്തിയത്
നാലു ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തടഞ്ഞു
Updated on
1 min read

തിരുവനന്തപുരം : നാലു ഡിവൈഎസ്പിമാരെ സിഐമാരായി തരംതാഴ്ത്തിയ നടപടി തടഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. പത്തുദിവസത്തേക്ക് ഇവര്‍ക്ക് ഡിവൈഎസ്പിമാരായി തുടരാമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

ഉദയഭാനു, വി ജി രവീന്ദ്രനാഥ്, മനോജ് കബീര്‍, സുനില്‍ എന്നിവരുടെ ഹര്‍ജിയിലാണ് നടപടി. വിപിന്‍ദാസ്, വിജയന്‍ എന്നിവരുടെ ഹര്‍ജി നാളെ പരിഗണിക്കും. മൂന്നുപേരുടെ അപേക്ഷ ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല.

അച്ചടക്ക നടപടി നേരിട്ട 11 ഡിവൈഎസ്പിമാരെയാണ് സര്‍ക്കാര്‍ സിഐമാരായി തരംതാഴ്ത്തിയത്. ഇവരെ തരംതാഴ്ത്താനുള്ള ശുപാര്‍ശയ്ക്ക് ശനിയാഴ്ചയാണ് മുഖ്യമന്ത്രി അംഗീകാരം നല്‍കിയത്.

കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ തരംതാഴ്ത്തിയത്. ഇതുകൂടാതെ, എഎസ്പിമാര്‍ അടക്കം 64 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com