നഗരത്തിലൂടെ ബൈക്കിൽ കറങ്ങി കൗമാരക്കാർ; രക്ഷിതാക്കളുടെ കീശ കാലി!

കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ പ്രധാന വിദ്യാലയങ്ങള്‍ വിടുന്ന സമയത്ത് ഇരു ചക്ര വാഹനങ്ങളില്‍ കറങ്ങിയടിച്ചു നടന്നവരാണ് പിടിയിലായത്
നഗരത്തിലൂടെ ബൈക്കിൽ കറങ്ങി കൗമാരക്കാർ; രക്ഷിതാക്കളുടെ കീശ കാലി!
Updated on
1 min read

പാലക്കാട്: നിയമങ്ങൾ കാറ്റിൽപ്പറത്തി നഗരത്തിലൂടെ ബൈക്കിൽ കറങ്ങിയ 16 കൗമാരക്കാരുടെ രക്ഷിതാക്കള്‍ക്ക് 5000 രൂപ വീതം പിഴയടിച്ചു നല്‍കി ട്രാഫിക്ക് പൊലീസ്. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ പ്രധാന വിദ്യാലയങ്ങള്‍ വിടുന്ന സമയത്ത് ഇരു ചക്ര വാഹനങ്ങളില്‍ കറങ്ങിയടിച്ചു നടന്നവരാണ് പിടിയിലായത്.

പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. 20 വയസിന് മുകളിലുള്ള നാല് പേരുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. ഇവര്‍ക്ക് നാല് പേര്‍ക്കും ലൈസന്‍സും ഉണ്ടായിരുന്നില്ല. ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി വാഹനം കൈമാറി.

പുതുക്കിയ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാലും കുട്ടികള്‍ വാഹനം ഓടിച്ചാലും കനത്ത ശിക്ഷയാണ് ലഭിക്കുക. നേരത്തേ കുട്ടികള്‍ വണ്ടിയോടിച്ചാല്‍ പിഴ മാത്രമായിരുന്നു ശിക്ഷയെങ്കില്‍ പുതിയ നിയമ ഭേദഗതിയോടെ രക്ഷാകർത്താവിന് മൂന്ന് വർഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ.

കുട്ടികള്‍ വാഹനമോടിച്ചുണ്ടാകുന്ന അപകടം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സ്‌കൂളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കിയത്. ഹൈസ്കൂൾ പരിസരങ്ങളിൽ ലൈസൻസില്ലാത്ത ഇരുചക്ര വാഹന യാത്ര വ്യാപകമാണെന്നും രക്ഷിതാക്കളുടെ അനുമതിയോടെയാണ്  പല കുട്ടികളും വാഹനങ്ങളുമായി റോഡിലിറങ്ങുന്നതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇത്തരത്തിൽ പിടികൂടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിക്കാണ് നിർദേശം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com