പറമ്പിക്കുളവും ഷോളയാറും നിറഞ്ഞു; ചാലക്കുടിപ്പുഴയുടെ തീരത്ത് ആശങ്ക ഉയരുന്നു; ഓറഞ്ച് അലര്‍ട്ട്

പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍, ലോവര്‍ ഷോളയാര്‍ ഡാമുകള്‍ ഒരേ സമയം നിറഞ്ഞതോടെ, പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കും ചാലക്കുടിപ്പുഴയിലേക്കും കൂടുതല്‍ വെളളമെത്തുമെന്ന് ആശങ്ക
പറമ്പിക്കുളവും ഷോളയാറും നിറഞ്ഞു; ചാലക്കുടിപ്പുഴയുടെ തീരത്ത് ആശങ്ക ഉയരുന്നു; ഓറഞ്ച് അലര്‍ട്ട്
Updated on
1 min read

തൃശ്ശൂര്‍: പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍, ലോവര്‍ ഷോളയാര്‍ ഡാമുകള്‍ ഒരേ സമയം നിറഞ്ഞതോടെ, പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കും ചാലക്കുടിപ്പുഴയിലേക്കും കൂടുതല്‍ വെളളമെത്തുമെന്ന് ആശങ്ക.കേരളത്തിന്റെ
അധീനതയിലുള്ള ലോവര്‍ ഷോളയാറില്‍ രണ്ടാം ജാഗ്രതാ നിര്‍ദേശവും നല്‍കിക്കഴിഞ്ഞു.

ദിവസങ്ങള്‍ക്കുള്ളില്‍ ഡാം പൂര്‍ണസംഭരണശേഷിയിലെത്തിയേക്കുമെന്നതിനാല്‍ ചാലക്കുടിപ്പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. 2,663 അടി സംഭരണശേഷിയുള്ള ലോവര്‍ ഷോളയാര്‍ ഡാമില്‍ ജലനിരപ്പ് ശനിയാഴ്ചയോടെ 2,660.02 അടി കഴിഞ്ഞു. ജലനിരപ്പ് 2,658 അടിയിലെത്തിയപ്പോള്‍ നീല അലര്‍ട്ട് അഥവാ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടാം മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

അപ്പര്‍ ഷോളയാര്‍ ഡാം പൂര്‍ണസംഭരണശേഷിയുടെ തൊട്ടരികിലാണ്. 3,295 അടി സംഭരണശേഷിയുള്ള ഇവിടെ ജലനിരപ്പ് കഴിഞ്ഞ ഒരാഴ്ചയായി 3,291 അടിയിലാണ്. ഇവിടെനിന്ന് കനാല്‍ വഴി വെള്ളം പറമ്പിക്കുളത്തേയ്ക്ക്് കൊണ്ടുപോകുന്നുണ്ട്. അപ്പര്‍ഷോളയാര്‍ പവര്‍ഹൗസില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം കേരളത്തിന്റെ ഷോളയാറിലേക്കാണ് വിടുന്നത്. ഈ രീതിയില്‍ 500 ക്യുസെക്‌സ് വെള്ളം കേരള ഷോളയാറിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 1825 അടി സംഭരണശേഷിയുള്ള ഇവിടെ ജലനിരപ്പ് ശനിയാഴ്ച 1821.55 അടിയിലെത്തി.

തമിഴ്‌നാടിന്റെ സേതുപതി പവര്‍ഹൗസ് തകരാറിലായതിനെ തുടര്‍ന്ന് ഇവിടെനിന്ന് തൂണക്കടവ് വഴി കഴിഞ്ഞ ദിവസം അര്‍ധരാത്രി വെള്ളം തുറന്നുവിട്ടിരുന്നു. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലേക്ക് 309 ക്യുസെക്‌സ് വെള്ളമാണ് ഒഴുകിയെത്തിയത്. ഈ ഡാമുകളെല്ലാം തുറന്നാല്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കാണ് വെള്ളമെത്തുക. ഈ ഭീഷണി മുന്നില്‍ക്കണ്ട് പെരിങ്ങല്‍ക്കുത്ത് ഡാമില്‍നിന്ന് വെള്ളം ഒഴുക്കിവിട്ട് ജലനിരപ്പ് കുറച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com