പാലാരിവട്ടം അഴിമതി : ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഡിവൈഎസ്പിക്കും സിഐയ്ക്കും സസ്‌പെന്‍ഷന്‍ 

ഡിവൈഎസ്പി ആര്‍ അശോക് കുമാറിനെയും ഫോര്‍ട്ട് സിഐ കെ കെ ഷെറിയെയുമാണ് സസ്‌പെന്റ് ചെയ്തത്
പാലാരിവട്ടം അഴിമതി : ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഡിവൈഎസ്പിക്കും സിഐയ്ക്കും സസ്‌പെന്‍ഷന്‍ 
Updated on
1 min read


കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെയും, ഇടനിലക്കാരനായ സിഐയെയും സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ച ഡിവൈഎസ്പി ആര്‍ അശോക് കുമാറിനെയും ഫോര്‍ട്ട് സിഐ കെ കെ ഷെറിയെയുമാണ് സസ്‌പെന്റ് ചെയ്തത്. ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. 

പാലാരിവട്ടം പാലം അഴിമതി അന്വേഷിച്ച ആദ്യ സംഘത്തിലെ അന്വേഷണ മേല്‍നോട്ടം  എറണാകുളം വിജിലന്‍സ് യൂണിറ്റിലെ ഡിവൈഎസ്പി ആര്‍ അശോക് കുമാറിനായിരുന്നു. കേസിന്റെ തുടക്കം മുതലേ ഇബ്രാഹിംകുഞ്ഞിനെ സഹായിക്കുന്ന നിലപാടാണ് ഡിവൈഎസ്പി  സ്വീകരിച്ചതെന്ന ആക്ഷേപം അന്വേഷണ സംഘത്തിലെ മറ്റുള്ളവര്‍ക്കുണ്ടായിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുകള്‍ ശേഖരിക്കുന്നതിലും വിവരങ്ങള്‍ ഹൈക്കോടതിയില്‍ അഭിഭാഷകരുമായി പങ്ക് വയ്ക്കുന്നതിലും വീഴ്ച വരുത്തിയതോടെ ഇന്റലിജന്‍സാണ് അന്വേഷണം നടത്തിയത്. 

ഇതോടെ, ഇബ്രാഹിംകുഞ്ഞിന്റെ ഇടനിലക്കാരുമായി ഡിവൈഎസ്പി അശോക് കുമാര്‍ നിരന്തരം   ബന്ധപ്പെടുന്നതായി കണ്ടെത്തി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനിലെ സിഐ കെ കെ ഷെറി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അശോക് കുമാറിനെ മാറ്റിയത്. 

പകരം അന്വേഷണചുമതല തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഡിവൈഎസ്പി ശ്യാം കുമാറിന് നല്‍കി. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് എസ്പി ശശിധരന്‍ നടത്തിയ രഹസ്യ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ പ്രതികളില്‍ നിന്നും പണം സ്വീകരിച്ചതായി സംശിക്കുന്നതായും റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷനും, വിജിലന്‍സ് അന്വേഷണത്തിനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com