പുതുവൈപ്പ്: എഐവൈഎഫ് ഐജി ഓഫീസ് മാര്‍ച്ച് പൊലീസ് തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

മറൈന്‍ ഡ്രൈവില്‍വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു
പുതുവൈപ്പ്: എഐവൈഎഫ് ഐജി ഓഫീസ് മാര്‍ച്ച് പൊലീസ് തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ
Updated on
1 min read

എറണാകുളം: പുതുവൈപ്പിലെ ഐഒസി എല്‍പിജി പ്ലാന്റിനെതിരെ സമരം ചെയ്ത നാട്ടുകാരെ മര്‍ദ്ദിച്ച പൊലീസ് ഡിസിപി യതീഷ് ചന്ദ്രയെ സസ്പന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. എറണാകുളം ഐജി ഓഫീസിലേക്കാണ് മാര്‍ച്ച്. മറൈന്‍ ഡ്രൈവില്‍വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസുമായി ഏറെനേരം ഉന്തുംതള്ളുമുണ്ടായി.പുതുവൈപ്പിലെ സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ പ്രത്‌ഷേധിച്ച് എഐവൈഎഫ് നടത്തിയ മാര്‍ച്ചിന് നേരേയും പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കള്‍ക്കടക്കം അക്രമത്തില്‍ പരിക്ക് പറ്റിയിരുന്നു. 

ഇന്ന് ഉച്ചയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പുതുവൈപ്പിലെ സമരപന്തല്‍ സന്തര്‍ശിക്കും. പുതുവൈപ്പിലുണ്ടായ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം ഇന്ന് എഡിറ്റോറിയല്‍ എഴുതിയിരുന്നു. നന്ദിഗ്രാമും സിംഗൂരും പാഠമാക്കണമെന്നൈാണ് ജനയുഗം വിമര്‍ശിച്ചിരിക്കുന്നത്.എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയം എന്താണെന്ന്, പ്രസ്താവനയിലൂടെയല്ല പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സര്‍ക്കാരിന്റെ പൊലീസ് നയത്തെ വികൃതവും അപഹാസ്യവുമാക്കിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുകയാണ് അതിനുള്ള മാര്‍ഗം. 

പുതുവൈപ്പില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ജനകീയ പ്രതിരോധത്തിന് പരിഹാരം കാണാനും അതിനായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനും അതുവഴിമാത്രമേ കഴിയു.പൊലീസ് അതിക്രമത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണം, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരികര്കണമെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com